ഇതിഹാസ താരം പെലെയുടെ വിടവാങ്ങലില്‍ ലോക ഫുട്‌ബോള്‍ താരങ്ങള്‍ ആദരാഞ്ജലികളര്‍പ്പിച്ചു . അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയും ബ്രസീല്‍ നായകന്‍ നെയ്മറും പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പെലെയെ അനുസ്മരിച്ചു .
‘സമാധാനത്തില്‍ വിശ്രമിക്കൂ പെലെ..’ എന്നാണ് ലയണല്‍ മെസി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് കുറിച്ചത്.
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു പെലെ എന്ന് അനുസ്മരിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെലെയുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.
‘ബ്രസീലിന് അന്താരാഷ്ട്ര ശ്രദ്ധ സമ്മാനിച്ചു, ഫുട്‌ബോളും ബ്രസീലും അവരുടെ നിലവാരം മികച്ചതാക്കി. അതിന് രാജാവിനോട് നന്ദി. അദ്ദേഹം പോയെന്ന് മാത്രമേയുള്ളൂ. എന്നാല്‍, അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നെയുണ്ട്. പെലെ എന്നാല്‍ എല്ലാ കാലത്തേക്കുമാണ്..’ എന്നാണ് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചത്.
പെലെയുടെ പാരമ്ബര്യം ഒരിക്കലും മറക്കാനാകില്ലെന്ന് കെലിയന്‍ എംബാപ്പെ അനുസ്മരിച്ചു.
പെലെയ്‌ക്കൊപ്പം മൈതാനത്തിറങ്ങാനായത് അഭിമാനമെന്നും എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു അദ്ദേഹമെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ജെഫ് ഹര്‍സ്റ്റ് പറഞ്ഞു.
ഇന്ന് ഞങ്ങളുടെ ഹൃദയം വീണ്ടും തകര്‍ന്നുവെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് വെയില്‍സ് പ്രതികരിച്ചു.
‘ലോകത്തെ ആദ്യത്തെ ആഗോള സൂപ്പര്‍സ്റ്റാര്‍ ‘എന്നായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിന് അനുശോചനം അറിയിച്ചുകൊണ്ട് യുവേഫയുടെ ഗവേണിംഗ് ബോഡി പ്രതികരിച്ചത്. ‘ശാശ്വത’ എന്ന വാക്കുകൊണ്ട് പെലെയെ ഓര്‍മിച്ചു ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.