ടെഹ്‌റാന്‍;: ഇസ്രയേസല്‍ വീണ്ടും ഇറാനു നേര്‍ക്ക് ആക്രമണംനടത്തിയതായി റിപ്പോര്‍ട്ട. തെക്കന്‍ ഇറാന്‍ മേഖലയായ ഷിറാസിലാണ് ആക്രമണം നടത്തിയതെന്നു ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ആക്രമണം നടക്കുന്നതായാണ് പറയുന്നത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നു ഖത്തര്‍ ആവശ്യപ്പെട്ടു. ഖത്തര്‍ വിദേശകാര്യമന്ത്രി ഇറാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി. ഇസ്രയേല്‍ യുദ്ധ ഭീതി ഉണ്ടാക്കുന്നതായി ജോര്‍ദാന്‍ ആരോപിച്ചു.
ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് രാവിലെ ഇറാന്‍ നടത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇസ്രയേൽ തിരിച്ചടി
രാവിലെ നൂറുകണക്കിന് ഡ്രോണുകള്‍ ഇസ്രയേലിലേക്ക് ഇറാന്‍ വര്‍ഷിച്ചു.സയണിസ്റ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈനിക വക്താവ് അബൊള്‍ഫാസല്‍ ഷെകാര്‍ചി മുന്നറിയിപ്പ് നല്‍കി. ഇറാനും കടുത്ത സൈനിക നടപടികള്‍ ആരംഭിച്ചതോടെ ഈ മേഖല കനത്ത യുദ്ധഭീതിയിലാണ്.ഇസ്രയേല്‍ നടത്തിയ ഹീനമായ ആക്രമണങ്ങളോട് പ്രതികരിക്കേണ്ട അവകാശം’ ഉണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ സായുധ സേന എല്ലാ ശക്തിയും ഉപയോഗിച്ച് ആക്രമണത്തെ ചെറുക്കുമെന്നും ഇറാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.