തെരുവ്‌നായക്കലിയിൽ കണ്ണൂരിൽ ഒരു പകൽ നീണ്ട പരിഭ്രാന്തി; 50 ലധികം പേർക്ക് കടിയേറ്റു; അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്ന് മേയർ

തെരുവ്‌നായക്കലിയിൽ കണ്ണൂരിൽ ഒരു പകൽ നീണ്ട പരിഭ്രാന്തി; 50 ലധികം പേർക്ക് കടിയേറ്റു; അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്ന് മേയർ

ചിത്രം: താവക്കര ബസ്‌ടെർമിനൽ പരിസരത്തുനിന്ന് തെരുവുനായയുടെ കടിയേറ്റ് ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടി വാക്‌സിൻറൂമിനു മുന്നിൽ കുഴഞ്ഞുവീണപ്പോൾ

കണ്ണൂർ : നായക്കലിയിൽ കണ്ണൂരിൽ ഒരു പകൽ നീണ്ട പരിഭ്രാന്തി; തെരുവ്‌നായ ചൊവ്വാഴ്ച കണ്ണൂർനഗരത്തെ പരിഭ്രാന്തിയിലാക്കി. 50ലധികം പേർക്ക് കടിയേറ്റു. ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകീട്ടുവരെയായാണ് സംഭവം. നായക്ക് പേപിടിച്ചെന്ന് സംശയിക്കുന്നു.

കടിയേറ്റവരിൽ സ്ത്രീകളും വിദ്യാർഥികളും പ്രായമായവരുമെല്ലാമുണ്ടായിരുന്നു. കാൽനടയാത്രക്കാരെയാണ് കൂടുതലും കടിച്ചത്. കാലിനാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷയും പേവിഷബാധ പ്രതിരോധ കുത്തിവെപ്പും നൽകിയാണ് ജില്ലാ ആസ്പത്രിയിൽനിന്ന് തിരിച്ചയച്ചത്.ജില്ലാ ആസ്പത്രിയിൽ നിന്ന് 50 പേർ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു.

രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നരവരെയാണ് കൂടുതൽപേർക്ക് കടിയേറ്റത്. നായയെ പിടികൂടാനാവാത്തതിനാൽ വൈകീട്ടും കുറച്ചുപേർക്ക് കടിയേറ്റു. ഒരു പട്ടിയാണ് ഭൂരിഭാഗം പേരെയും കടിച്ചത്. എന്നാൽ, ഉച്ചയോടെ പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ മറ്റു പട്ടികളെ കടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ മേയറും സംഘവും സന്ദർശിച്ചു. അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.

ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി എത്തിയതോടെ അത്യാഹിത വിഭാഗം നിറഞ്ഞു. ജില്ലാ ആസ്പത്രിയിൽ ചോരയൊലിക്കുന്ന കാലുമായി ഒട്ടേറെപ്പേരെത്തിയതോടെ ആളുകളിൽനിന്ന് പ്രതിഷേധവും ഉയർന്നു. ഒഇതിനിടെ പരിക്കേറ്റ വിദ്യാർഥിനി പേടിച്ച് തലകറങ്ങി വീണു.

നേരമേറെയായിട്ടും പട്ടിയെ പിടിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിലും ജനങ്ങൾ രോഷം പ്രകടിപ്പിച്ചു.

വൈകീട്ടുവരെ നായയെ പിടികൂടാനാവാത്തതിനാൽ വിദ്യാലയപരിസരത്തും നഗരങ്ങളിലും പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. രാത്രി ഒരു പട്ടിയെ താവക്കര ബസ് സ്റ്റാൻഡ് പരിസരത്ത് ചത്തനിലയിൽ കണ്ടെത്തി.

A day-long panic ensued in Kannur due to street dog attacks; More than 50 people were bitten; Mayor wants local bodies to be given the authority to kill aggressive dogs.

Share Email
Top