swayamvara
pulimoottil

ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരെ ക്രിമിനൽ കേസിനായി ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദം സഹിക്കാനാകുന്നില്ല, യുഎസ് അറ്റോർണി എറിക് സീബെർട്ട് രാജിവെച്ചു

ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരെ ക്രിമിനൽ കേസിനായി ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദം സഹിക്കാനാകുന്നില്ല, യുഎസ് അറ്റോർണി എറിക് സീബെർട്ട് രാജിവെച്ചു

വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്ടിന്റെ യു.എസ്. അറ്റോർണിയായ എറിക് സീബെർട്ട് രാജിവെച്ചു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരെ ക്രിമിനൽ കേസ് കൊണ്ടുവരാൻ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹം വെള്ളിയാഴ്ച സ്ഥാനം രാജിവെച്ചത്. അലക്സാണ്ട്രിയയിലെ തന്റെ ഓഫീസിലെ ജീവനക്കാർക്ക് അയച്ച ഇമെയിലിലുടെയാണ് സീബെർട്ട് തന്റെ രാജി പ്രഖ്യാപിച്ചതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

“കഴിഞ്ഞ എട്ട് മാസങ്ങളായി, ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിലെ ഏറ്റവും മികച്ച ജീവനക്കാരെ നയിക്കാനുള്ള ഭാഗ്യം ലഭിച്ചു,” എന്ന് അദ്ദേഹം എഴുതി. “നിങ്ങളുടെ പാഠങ്ങൾക്കും ത്യാഗങ്ങൾക്കും നന്ദി.” – എന്നും അദ്ദേഹം രാജിക്കത്തിൽ കുറിച്ചിട്ടുണ്ട്.

ട്രംപിന്റെ ഉദ്ദേശ്യം സീബെർട്ടിനെ പുറത്താക്കാനാണെന്ന് വ്യാഴാഴ്ച അദ്ദേഹത്തെ അറിയിച്ചിരുന്നു എന്ന് സ്രോതസ്സുകൾ പറയുന്നു. ട്രംപ് വെള്ളിയാഴ്ച ഓവൽ ഓഫീസിൽ വെച്ച് സീബെർട്ടിനെ “പുറത്താക്കണം” എന്ന് പറഞ്ഞു. ജെയിംസിനെതിരെ മോർട്ട്ഗേജ് തട്ടിപ്പിന്റെ തെളിവുകൾ കണ്ടെത്താൻ അന്വേഷകർക്ക് കഴിയാത്തതിനാൽ ട്രംപ് സീബെർട്ടിനെ പുറത്താക്കാൻ ഉദ്ദേശിച്ചിരുന്നതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ജെയിംസിനെതിരെ കുറ്റം ചുമത്താൻ സീബെർട്ടിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ അവർക്ക് കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

മെയ് മാസത്തിൽ ട്രംപ് സീബെർട്ടിനെ അറ്റോർണി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണം മുതൽ അദ്ദേഹം താൽക്കാലിക യു.എസ്. അറ്റോർണിയായി സേവനമനുഷ്ഠിച്ചിരുന്നു.

Share Email
LATEST excelnclexrn
More Articles
Top