ലോകത്ത് ആദ്യമായി മനുഷ്യനിൽ എച്ച്5എൻ5 പക്ഷിപ്പനി സ്ഥിരീകരിച്ചു: യുഎസ് കടുത്ത ആശങ്കയിൽ, എങ്ങനയാണ് വൈറസ് ബാധയുണ്ടായതെന്ന് അന്വേഷിക്കുന്നു

ലോകത്ത് ആദ്യമായി മനുഷ്യനിൽ എച്ച്5എൻ5 പക്ഷിപ്പനി സ്ഥിരീകരിച്ചു: യുഎസ് കടുത്ത ആശങ്കയിൽ, എങ്ങനയാണ് വൈറസ് ബാധയുണ്ടായതെന്ന് അന്വേഷിക്കുന്നു

വാഷിംഗ്ടണ്‍: ലോകത്ത് ആദ്യമായി മനുഷ്യനിൽ എച്ച്5എൻ5 പക്ഷിപ്പനി സ്ഥിരീകരിച്ചു. യുഎസിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായ ഒരു രോഗിയാണ് ഇദ്ദേഹം. നവംബർ ആദ്യം ഏവിയൻ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് വാഷിംഗ്ടൺ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹെൽത്ത് സ്ഥിരീകരിച്ചു. തുടർന്നുള്ള പരിശോധനകളിൽ വൈറസ് ഇൻഫ്ലുവൻസ എ എച്ച്5 ആണെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ വിശകലനത്തിൽ അത് എച്ച്5എൻ5 ഉപവിഭാഗമാണെന്ന് കണ്ടെത്തി. മൃഗങ്ങളിലും പക്ഷികളിലും മാത്രം മുൻപ് കണ്ടെത്തിയിരുന്ന ഈ ഇനം മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

രോഗി വളർത്തുന്ന കോഴിയിനങ്ങൾ കാട്ടുപക്ഷികളുമായി സമ്പർക്കം പുലർത്തിയിരുന്നു. വളർത്തുപക്ഷികളോ കാട്ടുപക്ഷികളോ ആകാം അണുബാധയുടെ ഉറവിടമെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥർ കരുതുന്നത്. എങ്കിലും, എങ്ങനയാണ് വൈറസ് ബാധയുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിക്കുകയാണ്. രോഗം ബാധിച്ച പക്ഷികളുമായോ മലിനമായ ചുറ്റുപാടുകളുമായോ അടുത്ത, സുരക്ഷിതമല്ലാത്ത സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് എച്ച്5എൻ5 പകരാം.

സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അനുസരിച്ച്, ഏവിയൻ ഇൻഫ്ലുവൻസ അഥവാ ‘പക്ഷിപ്പനി’ സാധാരണയായി പക്ഷികളെ ബാധിക്കുന്ന ഇൻഫ്ലുവൻസ എ വൈറസുകൾ മൂലമുണ്ടാകുന്ന രോഗമാണ്. ഈ വൈറസുകൾ സ്വാഭാവികമായി കാണപ്പെടുന്നത് കാട്ടിലെ നീർപക്ഷികളിലാണ്, ഇവ വൈറസുകളുടെ സംഭരണികളായി പ്രവർത്തിക്കുന്നു. ഇൻഫ്ലുവൻസ എ വൈറസുകളെ അവയുടെ ഉപരിതല പ്രോട്ടീനുകളായ ഹെമാഗ്ലൂട്ടിനിൻ (H), ന്യൂറാമിനിഡേസ് (N) എന്നിവ അടിസ്ഥാനമാക്കിയാണ് തരംതിരിക്കുന്നത്. A (H5) വൈറസിൽ H5N1, H5N5, H5N8 തുടങ്ങിയ ഉപവിഭാഗങ്ങൾ ഉൾപ്പെടുന്നു.

Share Email
LATEST
More Articles
Top