രഹസ്യായുധത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി ട്രംപ്; മഡുറോയെ പിടികൂടാൻ ‘ഡിസ്കോംബോബുലേറ്റർ’ ഉപയോഗിച്ചു; ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും നിശ്ചലമാക്കി

രഹസ്യായുധത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി ട്രംപ്; മഡുറോയെ പിടികൂടാൻ ‘ഡിസ്കോംബോബുലേറ്റർ’ ഉപയോഗിച്ചു; ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും നിശ്ചലമാക്കി

വാഷിംഗ്ടൺ: വെനിസ്വേലയിലെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷനിൽ അത്യന്തം ശക്തമായ ഒരു ‘രഹസ്യായുധം’ ഉപയോഗിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ‘ഡിസ്കോംബോബുലേറ്റർ’ എന്ന് അദ്ദേഹം വിളിച്ച ഈ ഉപകരണം ശത്രുവിന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും പ്രവർത്തനരഹിതമാക്കിയെന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. റഷ്യൻ-ചൈനീസ് നിർമിത റോക്കറ്റുകൾ വിക്ഷേപിക്കാൻ വെനിസ്വേലൻ സൈന്യം ശ്രമിച്ചെങ്കിലും ഈ ആയുധത്തിന്റെ ഫലമായി ഒരു ബട്ടൺ പോലും പ്രവർത്തിച്ചില്ലെന്ന് ട്രംപ് വിശദീകരിച്ചു. കൂടുതൽ വിശദാംശങ്ങൾ പറയാൻ തനിക്ക് അനുവാദമില്ലെങ്കിലും, ഇത് ശത്രുക്കളുടെ എല്ലാ ഉപകരണങ്ങളെയും നിശ്ചലമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് ഈ ‘ഡിസ്കോംബോബുലേറ്റർ’?

പ്രസിഡന്റ് ഈ പേര് ഉപയോഗിച്ചെങ്കിലും, സൈനിക വിദഗ്ധരുടെ സൂചന പ്രകാരം ഇത് ഒന്നിലധികം അത്യാധുനിക സാങ്കേതികവിദ്യകളുടെ സംയോജനമായിരിക്കാം. വെനിസ്വേലയിലെ റഡാറുകളും ആശയവിനിമയ സംവിധാനങ്ങളും തകർക്കാൻ നൂതന സൈബർ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്.
ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ആളുകളെ ബോധരഹിതരാക്കുകയോ തളർത്തുകയോ ചെയ്യുന്ന ഉപകരണങ്ങൾ ഈ ഓപ്പറേഷനിൽ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.

അദൃശ്യമായ വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ തീവ്രമായ ചൂട് ഉണ്ടാക്കുന്ന ‘ഹീറ്റ് റേ’ സാങ്കേതികവിദ്യയും ഇതിന്റെ ഭാഗമായിരിക്കാമെന്ന് കരുതപ്പെടുന്നു.
മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ നൽകിയ വിവരമനുസരിച്ച്, ആക്രമണ സമയത്ത് തല പൊട്ടിത്തെറിക്കുന്നത് പോലുള്ള അനുഭവമാണ് ഉണ്ടായത്. “പെട്ടെന്ന് റഡാറുകൾ നിർത്തി. അസാധാരണമായ ഒരു ശബ്ദതരംഗം വന്നതോടെ മൂക്കിലും വായിലും രക്തം വരാൻ തുടങ്ങി. നിലത്തുനിന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല,” എന്നാണ് അദ്ദേഹം വിവരിച്ചത്. അമേരിക്കൻ സൈന്യം ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചത് അന്താരാഷ്ട്ര തലത്തിൽ വിവാദമായിട്ടുണ്ട്. പ്രത്യേകിച്ച് ഹവാന സിൻഡ്രോമുമായി ഇതിന് സാമ്യമുണ്ടോ എന്ന കാര്യത്തിൽ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Share Email
LATEST
More Articles
Top