1990ലെ ‘ലവേഴ്‌സ് ലെയ്ന്‍’ ഇരട്ടക്കൊല കേസ്: പ്രതിയെ 35 വര്‍ഷത്തിനു ശേഷം പിടികൂടി

1990ലെ ‘ലവേഴ്‌സ് ലെയ്ന്‍’ ഇരട്ടക്കൊല കേസ്: പ്രതിയെ 35 വര്‍ഷത്തിനു ശേഷം പിടികൂടി
Share Email

ഹ്യൂസ്റ്റണ്‍: 1990-ല്‍ നടന്ന പ്രമാദമായ ‘ലവേഴ്‌സ് ലെയ്ന്‍’ ഇരട്ടക്കൊല കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഹ്യൂസ്റ്റണ്‍ പോലീസ് അറിയിച്ചു.ഫ്‌ലോയ്ഡ് വില്യം പാരറ്റ് എന്ന 64 കാരനാണ് അറസ്റ്റിലായത്. ഷെറില്‍ ഹെന്റി (22), ഗാര്‍ലന്‍ഡ് ആറ്റ്കിന്‍സണ്‍ (21) എന്നിവരുടെ കൊലപാതകത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം അറസ്റ്റ്. 1990 ഓഗസ്റ്റ് 23-ന് പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഹ്യൂസ്റ്റണ്‍ പോലീസ്, ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫീസ്, എഫ്.ബി.ഐ, ടെക്‌സസ് അറ്റോര്‍ണി ജനറലിന്റെ കോള്‍ഡ് കേസ് ആന്‍ഡ് മിസ്സിംഗ് പേഴ്‌സണ്‍സ് യൂണിറ്റ് എന്നിവ ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്.പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടായത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതിയിലേക്ക് അന്വേഷണം എത്തിച്ചേരാനുണ്ടായ സാഹചര്യം അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. ഈ മാസം ആദ്യം തന്നെ അദ്ദേഹത്തെ പ്രധാന പ്രതിയായി തിരിച്ചറിഞ്ഞതായി അറിയിച്ചു. നെബ്രാസ്‌കയിലെ ലിന്‍കണില്‍ ഇന്നലെയാണ് പാരറ്റിനെ അറസ്റ്റ് ചെയ്തത്.

1990 ‘Lover’s Lane’ double murder case: Accused arrested after 35 years

Share Email
Top