ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയും എംപിമാരും ബിജെപിയിലേക്ക്, കെജ്രിവാളിന് കനത്ത തിരിച്ചടി

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയും എംപിമാരും ബിജെപിയിലേക്ക്, കെജ്രിവാളിന് കനത്ത തിരിച്ചടി

ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ് സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള പ്രമുഖർ പാർട്ടി വിട്ടു. ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരും ബിജെപിയിൽ ചേരുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മറ്റ് മൂന്ന് എംപിമാരുടെ പിന്തുണ കൂടി തങ്ങൾക്കുണ്ടെന്നും രാജ്യസഭയിലെ എഎപി അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. സഞ്ജയ് സിംഗ് ഒഴികെയുള്ള ഭൂരിഭാഗം എംപിമാരും പടിയിറങ്ങുന്നത് രാജ്യസഭയിൽ എഎപിക്ക് വലിയ തിരിച്ചടിയാണ്. ഇതുസംബന്ധിച്ച കത്ത് എംപിമാർ രാജ്യസഭാ അധ്യക്ഷന് കൈമാറി.

അരവിന്ദ് കെജ്രിവാളും പാർട്ടിയും തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതാണ് പിളർപ്പിന് കാരണമായി രാഘവ് ഛദ്ദ ചൂണ്ടിക്കാട്ടിയത്. പാർട്ടി ഇപ്പോൾ വ്യക്തിതാൽപ്പര്യങ്ങൾക്കായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2012 മുതൽ പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ഛദ്ദയുടെ പടിയിറക്കം എഎപിയെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്. നൽകിയ ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് പറഞ്ഞ അദ്ദേഹം, അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ചു. ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള ആം ആദ്മി പാർട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലെ കരുത്തിനെ ഈ പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Share Email
LATEST excelnclexrn
Top