പതിമൂന്നാം വയസ്സിൽ കാണാതായ പെൺകുട്ടിയെ പതിറ്റാണ്ടുകൾക്ക് ശേഷം ജീവനോടെ കണ്ടെത്തി; വൻ വഴിത്തിരിവെന്ന് പോലീസ്

പതിമൂന്നാം വയസ്സിൽ കാണാതായ പെൺകുട്ടിയെ പതിറ്റാണ്ടുകൾക്ക് ശേഷം ജീവനോടെ കണ്ടെത്തി; വൻ വഴിത്തിരിവെന്ന് പോലീസ്

അമേരിക്കയിൽ മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ പതിമൂന്നുകാരിയെ ജീവനോടെ കണ്ടെത്തി. 1994 മെയ് മാസത്തിൽ അരിസോണയിലെ സ്റ്റാർ വാലി എന്ന പ്രദേശത്തുനിന്നാണ് ക്രിസ്റ്റീന മേരി പ്ലാന്റെ എന്ന പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. വീട്ടനടുത്തുള്ള കുതിരലായത്തിലേക്ക് പോയ പെൺകുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. അന്ന് വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിയെങ്കിലും ക്രിസ്റ്റീനയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

വർഷങ്ങളോളം തുമ്പില്ലാതെ കിടന്ന ഈ കേസിൽ അടുത്തിടെയാണ് പോലീസിന് നിർണായക വഴിത്തിരിവ് ലഭിക്കുന്നത്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുകയും ആധുനിക സാങ്കേതിക വിദ്യകളും പുതിയ അന്വേഷണ രീതികളും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടിയെ കണ്ടെത്താനായത്. നിലവിൽ 44 വയസ്സുള്ള ക്രിസ്റ്റീനയുടെ ഐഡന്റിറ്റി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വർഷങ്ങളായി തുടർന്നിരുന്ന മിസ്സിംഗ് കേസിന് ഔദ്യോഗികമായി പരിഹാരമായി.

വർഷങ്ങളായി ഉത്തരമില്ലാതെ കിടക്കുന്ന കേസുകൾ തെളിയിക്കാൻ പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തുന്ന പുനരന്വേഷണങ്ങൾ എത്രത്തോളം നിർണായകമാണെന്ന് ഈ കേസ് തെളിയിക്കുന്നതായി ഗില കൗണ്ടി ഷെരീഫ് ഓഫീസ് വ്യക്തമാക്കി. അതേസമയം, കണ്ടെത്തുമ്പോൾ മുതിർന്ന സ്ത്രീയായി മാറിയ ക്രിസ്റ്റീനയുടെ സ്വകാര്യതയും മാനസികാവസ്ഥയും കണക്കിലെടുത്ത് അവർ ഇത്രയും കാലം എവിടെയായിരുന്നു എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.

Share Email
LATEST
More Articles
Top