ബലൂചിസ്ഥാൻ: തങ്ങൾക്ക് ഭീഷണിയാകു ന്നവർക്കെതിരെ അതിരൂക്ഷമായ നടപടികൾ സ്വീകരിക്കുമെന്ന പരാമർശവുമായി അഫ്ഗാനിസ്ഥാൻ.പാകിസ്ഥാന്റെ ഉള്ളിൽ നടത്തിയ വ്യോമാക്രമണങ്ങൾ ബലൂചിസ്ഥാനിലെ പിഷിൻ ജില്ലയിലെ സർനാൻ പ്രദേശത്തും ചിത്രാലിലെ ഷാ സലീം താഴ്‌വരയിലും ഖൈബർ പഖ്തൂൺഖ്വയിലെ ഖംബർ ഖേലിലുമുള്ള തീവ്രവാദ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടായിരു ന്നുവെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലെ ഐസിസ് കേന്ദ്രങ്ങൾക്കെതിരെ കൃത്യവും തീവ്രവുമായ വ്യോമാക്രമണങ്ങൾ നടത്തിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണങ്ങളിൽ നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടു.നിരപരാധികളായ സാധാരണ ക്കാർക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതിനും അഫ്ഗാനിസ്ഥാനിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനും ഈ ലക്ഷ്യസ്ഥാനങ്ങൾ ഉപയോഗിച്ചി രുന്നതായി താലിബാൻ ഭരണകൂടം സ്ഥിരീകരിച്ചു.
ബലൂചിസ്ഥാനിലെ സർനാൻ പ്രദേശത്തുള്ള ഒരു സ്കൂൾ ഐസിസ് അംഗങ്ങളും മറ്റ് അരാജകത്വ ഗ്രൂപ്പുകളും സംയുക്ത താവളമായി ഉപയോഗി ച്ചിരുന്നതായി സ്രോതസ്സുകൾ പറയുന്നു. വ്യോമാക്രമണത്തിൽ നിരവധി തീവ്രവാദികളും അരാജകത്വവാദ ഘടകങ്ങളും കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നേരത്തെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണ ങ്ങൾ വലിയ നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്നാണ് സൈനിക ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വ്യാപകമായ സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ട പാകിസ്ഥാൻ അടുത്തിടെ അഫ്ഗാൻ അതിർത്തിയിൽ നടത്തിയ ഒരു പ്രകോപന വുമില്ലാത്ത വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ തന്ത്രപരമായ സൈനിക നടപടിയെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു.
Afghanistan says it will take strong action against those who threaten it
















