pulimoottil

കര്‍ണാടകയില്‍ കോളജുകളില്‍ എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കര്‍ണാടകയില്‍ കോളജുകളില്‍ എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബാംഗളൂര്‍: കര്‍ണാടകയിലെ കോളജുകളില്‍ എച്ച്‌ഐവി പരിശോധനകള്‍ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ എന്‍ജീനിയറിംഗ്, ആര്‍ഡ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും വിദ്യാര്‍ഥികള്‍ ക്കായി പരിശോധന നടത്താനാണ് തീരുമാനം. വിദ്യാര്‍ഥികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനായി ക്യൂ ആര്‍ അധിഷ്ഠിത ആപ്പ് തയ്യാറാക്കും.

എച്ച്ഐവി തുടക്കത്തില്‍ തന്നെ കണ്ടെത്തുക, കൃത്യസമയത്ത് കൗണ്‍സിലിങും ചികിത്സയും നല്‍കുക, യുവജനങ്ങള്‍ക്കിടയില്‍ ബോധവത്ക രണം വര്‍ധിപ്പിക്കുയെന്നതാണ് പരിശോധ നയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്യാംപുക ളില്‍ എച്ച്ഐവി പ്രതിരോധം, സുരക്ഷിത രീതികള്‍, ആരോഗ്യ പരിശോധനകളുടെ ആവശ്യകത എന്നിവയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കും.

കര്‍ണാടകയില്‍ എച്ച്ഐവി കേസുകള്‍ ഉയര്‍ന്നതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാചത്തലത്തിലാണ്  സര്‍ക്കാര്‍ നടപടി. കര്‍ണാടകയില്‍ ഏകദേശം 2.60 ലക്ഷം ആളുകള്‍ എച്ച്ഐവി ബാധിതരാണ്. ഇതില്‍ 2.05 ലക്ഷം പേര്‍ എആര്‍ടി ചികിത്സ തുടരുന്നവരാണ്. യുവാക്കള്‍ക്കിടയിലെ എച്ച്ഐവി വ്യാപനം സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു.

എച്ച്ഐവി കേസുകളില്‍ ഭൂരിഭാഗവും പതിനെട്ടിനും 35നും പ്രായത്തി നിടയിലു ള്ളവരാണെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നു. 18നും 25നും ഇടയിലുള്ള 7,000ത്തിലധികം ആളുകള്‍ക്ക് ഇതിനകം എച്ച്ഐവി സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ എച്ച്ഐവി ബാധയുണ്ടെന്ന് അറിയാത്ത അരലക്ഷത്തിലേറേപ്പേരുണ്ടെന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്‌യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.

Government announces decision to conduct HIV tests in colleges across Karnataka.

Share Email
Top