pulimoottil

25 കോടി രൂപ ചാക്കുകളിലായി ബിജെപി ഓഫീസിലെത്തിയെന്ന വെളിപ്പെടുത്തല്‍: വെളിപ്പെടുത്തല്‍ നടത്തിയത് മുന്‍ ഓഫീസ സെക്രട്ടറി

25 കോടി രൂപ ചാക്കുകളിലായി ബിജെപി ഓഫീസിലെത്തിയെന്ന വെളിപ്പെടുത്തല്‍: വെളിപ്പെടുത്തല്‍ നടത്തിയത് മുന്‍ ഓഫീസ സെക്രട്ടറി

തൃശൂര്‍: ബിജെപി തൃശൂര്‍ ഓഫീസിലേക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പ്് കാലത്ത് 25 കോടി രൂപ 17 ചാക്കുകളിലായി എത്തിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി. ഓഫീസ് സെക്രട്ടറിയായിരുന്ന പി അക്ഷയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം കൊണ്ടുവന്നത്.

തമിഴനാട് രജിസ്ട്രേഷനുള്ള കാറില്‍ ഒരു കോടിയും കൊണ്ടുവന്നു. സാമ്പത്തിക ഇടപാട് അറിഞ്ഞതിന്റെ വൈരാഗ്യത്തിലാണ് തന്നെ ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നേതാക്കളുടെ അറിവോടെയായിരിക്കുമെന്നും അക്ഷയ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ടിനു പുറമെയാണ് ഓഫിസില്‍ പണം എത്തിയത്. സംഘടനാ സെക്രട്ടറിയുടെ മുറിയില്‍ വച്ചപതന്നെയാണ് പണം വിതരണം ചെയ്തതെന്നും അക്ഷയ് പറഞ്ഞു. ഈ വിവരം തൃശൂര്‍ സിറ്റി പ്രസിഡന്റിനെ അറിയിച്ചതാണ് തന്നെ പുറത്താക്കാനുള്ള കാരണമെന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു. സംഘടന സെക്രട്ടറി, അദ്ദേഹത്തിന്റെ ഡ്രൈവര്‍ രാജേഷ്, മുരളി എന്നീ മൂന്നുപേരുമാണ് ഈ പണം കൈകാര്യം ചെയ്തത്. ഇതിനായി ഒരു വീട് വാടകക്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് തൃശൂര്‍ ജില്ല ഓഫിസിലാണ് പണം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ആക്ഷയ് യുടെ ആരോപണം ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം നിഷേധിച്ചു. സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് അക്ഷയിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നാണ് നേൃത്വത്തിന്റെ വിശദീകരണം. കൊടകര കുഴല്‍പണക്കേസിനു പിന്നാലെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തുവരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മുമ്പ് ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ ദേശീയപാതയിലൂടെ പോയ കാര്‍ ആക്രമിച്ചു ക്രിമിനല്‍ സംഘം മൂന്നരക്കോടി രൂപ കവര്‍ന്നതാണ് കൊടകര കുഴല്‍പണക്കേസ്.

Revelation that ₹25 crore arrived at the BJP office in sacks: Former office secretary made the disclosure.
Share Email
LATEST excelnclexrn
More Articles
Top