pulimoottil

ഒരു മുഴം മുന്നെ ബിജെപി, ആർ ശ്രീലഖയെ വട്ടിയൂർക്കാവിലിറക്കാൻ തീരുമാനം, നാളെ ചുവരെഴുത്ത് തുടങ്ങും; തലസ്ഥാനത്ത് വമ്പൻ താരനിരയുമായി ബിജെപി നിയമസഭാ പോരിന്

ഒരു മുഴം മുന്നെ ബിജെപി, ആർ ശ്രീലഖയെ വട്ടിയൂർക്കാവിലിറക്കാൻ തീരുമാനം, നാളെ ചുവരെഴുത്ത് തുടങ്ങും; തലസ്ഥാനത്ത് വമ്പൻ താരനിരയുമായി ബിജെപി നിയമസഭാ പോരിന്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ പ്രധാന മണ്ഡലമായ വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും. ബിജെപി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചതോടെ നാളെ മുതൽ മണ്ഡലത്തിൽ ചുവരെഴുത്തുകൾ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമാകും. നിലവിൽ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള വാർഡുകൾ ഉൾപ്പെടുന്ന വട്ടിയൂർക്കാവിൽ ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം കോർപ്പറേഷൻ വാർഡിൽ വിജയിച്ച ശ്രീലേഖയെ മുൻനിർത്തി മണ്ഡലം പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

വട്ടിയൂർക്കാവിന് പുറമെ മറ്റ് എ പ്ലസ് മണ്ഡലങ്ങളിലും പ്രമുഖ നേതാക്കളെത്തന്നെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കാനാണ് ബിജെപി നീക്കം. നേമത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും സ്ഥാനാർത്ഥികളാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെയാണ് ബിജെപി പരിഗണിക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം ഒരേസമയം ജനവിധി തേടുന്നതോടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിടും.

Share Email
LATEST excelnclexrn
More Articles
Top