മയപ്പെട്ട് ഇറാൻ, ‌ഔദ്യോഗിക കരാറിന് മുന്നോടിയായി ഹോർമുസ് കടലിടുക്കിൽ ഇളവുകൾ; കപ്പലുകൾ നീങ്ങിത്തുടങ്ങിയതായി സ്ഥിരീകരണം

മയപ്പെട്ട് ഇറാൻ, ‌ഔദ്യോഗിക കരാറിന് മുന്നോടിയായി ഹോർമുസ് കടലിടുക്കിൽ ഇളവുകൾ; കപ്പലുകൾ നീങ്ങിത്തുടങ്ങിയതായി സ്ഥിരീകരണം

ടെഹ്‌റാൻ/വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കുന്നതിന് മുന്നോടിയായി, ഹോർമുസ് കടലിടുക്കിലെ കപ്പൽ വിലക്കുകളിൽ ഭാഗികമായി ഇളവ് വരുത്തിയതായി ഇറാന്റെ ഉപവിദേശകാര്യ മന്ത്രി മാജിദ് തഖ്ത് റാവഞ്ചി അറിയിച്ചു. നിലവിൽ പരിമിതമായ തോതിൽ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക ചാനലായ ഐ.ആർ.ഐ.ബി വഴി അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ചയ്ക്ക് ശേഷം രണ്ട് ചരക്കുകപ്പലുകളും മൂന്ന് ഓയിൽ ടാങ്കറുകളും തന്ത്രപ്രധാനമായ ഈ കടലിടുക്കിലൂടെ വിജയകരമായി സഞ്ചരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ സി.എൻ.എൻ സ്ഥിരീകരിച്ചു. ഞായറാഴ്ച ടെഹ്‌റാനുമായി ഉണ്ടാക്കിയ പ്രാഥമിക ധാരണപ്രകാരം കടൽപ്പാത തുറന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. എണ്ണ കയറ്റിയ നിരവധി കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി നീങ്ങിത്തുടങ്ങിയതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള യു.എസ് നാവികസേനയുടെ ഉപരോധം അടിയന്തിരമായി നീക്കാൻ താൻ ഉത്തരവിട്ടതായി ട്രംപ് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പിന്നീട് ഇതിന്റെ സമയക്രമം മാറ്റിപ്പറഞ്ഞു. വരാനിരിക്കുന്ന വെള്ളിയാഴ്ച ഔദ്യോഗികമായി കരാർ ഒപ്പിട്ടതിന് ശേഷം മാത്രമേ മൈനുകൾ നീക്കം ചെയ്യുന്നതിനായി കടലിടുക്ക് പൂർണ്ണമായി തുറക്കൂ എന്നും, അതിനുശേഷമേ ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണം പഴയപടി പുനരാരംഭിക്കൂ എന്നുമാണ് ട്രംപ് പിന്നീട് വിശദീകരിച്ചത്.

Share Email
LATEST excelnclexrn
More Articles
Top