swayamvara
pulimoottil

രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിടണമെന്ന വിചിത്ര വാദവുമായി   പ്രതിഭാഗം അഭിഭാഷകൻ

രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിടണമെന്ന വിചിത്ര വാദവുമായി   പ്രതിഭാഗം അഭിഭാഷകൻ

മാസ്സാച്ചൂസെറ്റ്സ് രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മസാചുസെറ്റ്സ് സ്വദേശിനിയായ അമ്മയെ വിചാരണ കൂടാതെ വെറുതെവിടണമെന്ന അവിശ്വസനീയ ആവശ്യവുമായി പ്രതിഭാഗം അഭിഭാഷകൻ സെപ്തംബര് 9 വ്യാഴാഴ്ച കോടതിയിൽ.

49 കാരിയായ ജാനറ്റ് മക്കാസ്ലാൻഡ് തന്റെ 7 വയസ്സുള്ള മകൻ കായ്, 6 വയസ്സുള്ള മകൾ എല്ല എന്നിവരെ കൊലപ്പെടുത്തിയ ശേഷം വെർമോണ്ടിലേക്ക് കടക്കുകയായിരുന്നു.

മാതാപിതാക്കൾ കസ്റ്റഡി സംബന്ധിച്ച് ശുപാർശകൾ നൽകാൻ ഒരു മൂന്നാം കക്ഷിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചതോടെ കടുത്ത നിയമ പോരാട്ടം നിർണായക ഘട്ടത്തിലെത്തിയിരുന്നു. കൊലപാതകങ്ങൾ നടന്നതിന് മൂന്ന് ദിവസം മുമ്പായ ഏപ്രിൽ 21-ന് ഒരു ഗാർഡിയനെ നിയമിക്കുകയും ചെയ്തു.

കേസിൽ ആവശ്യത്തിന് തെളിവുകളില്ലെന്ന് വാദിച്ച പ്രതിഭാഗം വക്കീൽ ജാനറ്റിനെ ജാമ്യത്തിൽ വിടണമെന്നും കേസ് തള്ളിക്കളയണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മക്കളുടെ മരണം സംബന്ധിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിക്കാനുണ്ടെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്നും വ്യക്തമാക്കിയ കോടതി ഈ ആവശ്യം തള്ളി. 

ജാനറ്റിനെ ജാമ്യമില്ലാതെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഭർത്താവുമായുള്ള വിവാഹമോചന തർക്കങ്ങളും കുട്ടികളുടെ കസ്റ്റഡിയെ കുറിച്ചുള്ള  നിയമപോരാട്ടങ്ങളുമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Share Email
LATEST excelnclexrn
More Articles
Top