ട്രംപിന്‍റെ യുദ്ധം നിർത്തിച്ചെന്ന അവകാശവാദം തള്ളി പാകിസ്ഥാനും, മൂന്നാം കക്ഷിയുടെ ഇടപെടലിന് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രി

ട്രംപിന്‍റെ യുദ്ധം നിർത്തിച്ചെന്ന അവകാശവാദം തള്ളി പാകിസ്ഥാനും, മൂന്നാം കക്ഷിയുടെ ഇടപെടലിന് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ചർച്ചകൾക്ക് താൻ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ തള്ളി. ഇന്ത്യ-പാകിസ്ഥാൻ വിഷയങ്ങളിൽ മൂന്നാം കക്ഷി ഇടപെടലിന് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് ദാർ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ട്രംപ് തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്ത്യയുടെ തുടർച്ചയായ പ്രത്യാക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാൻ വെടിനിർത്തലിന് അഭ്യർത്ഥിച്ചതാണ് ധാരണയിലേക്ക് നയിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാൻ ചർച്ചകൾക്ക് തയ്യാറാണെങ്കിലും ഇന്ത്യ അതിനോട് പ്രതികരിച്ചിട്ടില്ലെന്നും ദാർ കൂട്ടിച്ചേർത്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യ-പാകിസ്ഥാൻ വിഷയം ഉഭയകക്ഷി പ്രശ്നമായി ഇന്ത്യ നിലനിർത്തുന്നുവെന്ന് റൂബിയോ വ്യക്തമാക്കിയതായി ദാർ പറഞ്ഞു. മെയ് മാസത്തിൽ വാഷിംഗ്ടൺ വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും, ഇന്ത്യ അത് അംഗീകരിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. നാല് ദിവസത്തെ ആക്രമണ-പ്രത്യാക്രമണങ്ങൾക്ക് ശേഷം യുദ്ധത്തിന്റെ വക്കിൽ എത്തിയ ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് ട്രംപ് നിരന്തരം അവകാശപ്പെട്ടിരുന്നു. എന്നാൽ, മൂന്നാം കക്ഷി ഇടപെടലുകളൊന്നും ഇല്ലാതെയാണ് വെടിനിർത്തലിലേക്ക് എത്തിയതെന്ന് ഇന്ത്യ ആവർത്തിച്ചു.

Share Email
LATEST excelnclexrn
More Articles
Top