ഇന്ത്യ -അമേരിക്ക വ്യാപാര കരാര്‍ യാതാര്‍ഥ്യമാകാത്തത് മോദി ട്രംപിനെ വിളിക്കാഞ്ഞതിനാല്‍ : വെളിപ്പെടുത്തലുമായി അമേരിക്കന്‍ വാണിജ്യ സെക്രട്ടറി

ഇന്ത്യ -അമേരിക്ക വ്യാപാര കരാര്‍ യാതാര്‍ഥ്യമാകാത്തത് മോദി ട്രംപിനെ വിളിക്കാഞ്ഞതിനാല്‍ : വെളിപ്പെടുത്തലുമായി അമേരിക്കന്‍ വാണിജ്യ സെക്രട്ടറി

വാഷിംഗ്ടണ്‍:  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തി മമാകാത്തതിന്റെ പ്രധാന കാരണം ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിക്കാത്തിനാലാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ്  ലുട്‌നിക്ക്.

വ്യാപാര കരാര്‍ സംബന്ധിച്ചുള്ള അന്തിമ അവസ്ഥയിലെത്തിയിരുന്നുലെന്നുവെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളണമെങ്കില്‍ പ്രധാനമന്ത്രി മോദി ട്രംപിനെ വിളിക്കേണ്ടതുണ്ടെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് പറഞ്ഞു. എന്നാല്‍ ആ വിളി ഉണ്ടായില്ല. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് ഒരു അഭിമു ഖത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.

നയപരമായ വ്യത്യാസങ്ങള്‍ കൊണ്ടല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപുമായി നേരിട്ട് സംസാരിക്കാന്‍ വിസമ്മതിച്ചതിനാലാണ് ഇന്ത്യയും യുഎസും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതെന്നും ലുട്‌നിക്ക് പറഞ്ഞു. വ്യാപാര കരാര്‍ സംബന്ധിച്ച് മുഴുന്‍ കാര്യങ്ങളിലും തീരുമാനമായതാണ്. പക്ഷേ അത് അന്തിമഘട്ടത്തിലെത്തണമെങ്കില്‍ മോദി ട്രംപിനെ വിളിക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് ഇതില്‍ താല്‍പ്പര്യമില്ലെന്നും മോദി ഒടുവില്‍ ആ ആഹ്വാനം നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

India-US trade deal failed because Modi didn’t call Trump: US Commerce Secretary reveals

Share Email
LATEST excelnclexrn
More Articles
Top