രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാം ബലാത്സംഗക്കേസിലെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാം ബലാത്സംഗക്കേസിലെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ


തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകൾ രാഹുൽ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (മൂന്ന്) ഹർജി നൽകിയത്.

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ക്രൈംബ്രാഞ്ച്

കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതായിരുന്നു കോടതി പ്രധാനമായും വെച്ചിരുന്ന ജാമ്യവ്യവസ്ഥ. എന്നാൽ, ഫെബ്രുവരി 17-ന് രാഹുൽ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടുവെന്നും ഇത് ജാമ്യവ്യവസ്ഥയുടെ അഞ്ചാം ഉപാധിയുടെ ലംഘനമാണെന്നും ക്രൈംബ്രാഞ്ച് ഹർജിയിൽ വ്യക്തമാക്കുന്നു.

കോടതിയുടെ ഇടപെടൽ:

ക്രൈംബ്രാഞ്ച് ഹർജി ഫയലിൽ സ്വീകരിച്ച കോടതി രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചു.

ഈ മാസം 28-ന് രാഹുലോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ഫോൺ കൈമാറാൻ രാഹുൽ തയ്യാറായില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. ആദ്യ ബലാത്സംഗക്കേസിലും സമാനമായ രീതിയിൽ ചോദ്യം ചെയ്യലുകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം.


Share Email
LATEST excelnclexrn
More Articles
Top