വൈസ് പ്രസിഡന്‍റ് വാൻസിന്‍റെ ഓഫീസിൽ ട്രംപ് അനുകൂലികൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ; എഐയെ ചൊല്ലിയുള്ള ഭിന്നത രൂക്ഷം

വൈസ് പ്രസിഡന്‍റ് വാൻസിന്‍റെ ഓഫീസിൽ ട്രംപ് അനുകൂലികൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ; എഐയെ ചൊല്ലിയുള്ള ഭിന്നത രൂക്ഷം

വാഷിംഗ്ടൺ: വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ സാന്നിധ്യത്തിൽ ട്രംപിന്‍റെ രണ്ട് അടുത്ത അനുയായികൾ തമ്മിൽ നടന്ന രൂക്ഷമായ വാദപ്രതിവാദം അമേരിക്കൻ ഭരണനിരയിലെ ആഴത്തിലുള്ള ഭിന്നതകളെ വെളിവാക്കി. വൈറ്റ് ഹൗസ് എഐ ചീഫ് ഡേവിഡ് സാക്സും പ്രമുഖ നിയമ ഉപദേഷ്ടാവ് മൈക്ക് ഡേവിസും തമ്മിലാണ് നവംബറിൽ ഈ നാടകീയമായ കൂടിക്കാഴ്ച നടന്നത്. സിലിക്കൺ വാലി നിക്ഷേപകനായ സാക്സ് എഐ മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി അമേരിക്കയെ ഈ രംഗത്ത് ആഗോള നേതാവാക്കാനാണ് ശ്രമിക്കുന്നത്.

സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന എഐ നിയമങ്ങൾ നിർത്തലാക്കാനും കോൺഗ്രസിന്റെ ഇടപെടൽ കുറയ്ക്കാനുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എഐ സാങ്കേതികവിദ്യ അടിച്ചേൽപ്പിക്കുന്നത് അപകടകരമാണെന്നാണ് മൈക്ക് ഡേവിസിന്റെ വാദം. സാക്സ് കോൺഗ്രസിനെ ഒഴിവാക്കി വൻ ടെക് കമ്പനികളെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വൈസ് പ്രസിഡന്‍റിന്‍റെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഡേവിസ് വളരെ പ്രകോപിതനായി സംസാരിച്ചു. സാക്സ് രാജ്യത്തിന്മേൽ എഐ നിർബന്ധിച്ച് ചുമത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ താൻ പ്രസിഡന്റ് ട്രംപിന്റെ ആഗ്രഹപ്രകാരമാണ് എഐ വിപ്ലവത്തിന് വേഗത കൂട്ടാൻ ശ്രമിക്കുന്നതെന്നും ഡേവിസ് അതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും സാക്സ് തിരിച്ചടിച്ചു.

എഐ നയങ്ങളിൽ പുരോഗതി ഇല്ലാത്തതിൽ പ്രസിഡന്റ് ട്രംപ് പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനങ്ങളുടെ എഐ നിയന്ത്രണങ്ങൾ റദ്ദാക്കാൻ ലക്ഷ്യമിട്ട് ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ അദ്ദേഹം ഒപ്പുവെച്ചു. എങ്കിലും മൈക്ക് ഡേവിസിനെപ്പോലുള്ളവരുടെ ശക്തമായ എതിർപ്പ് മൂലം ഭരണകൂടത്തിനുള്ളിൽ ഈ വിഷയത്തിലുള്ള ഭിന്നത തുടരുന്നുണ്ട്.

Share Email
LATEST excelnclexrn
More Articles
Top