ഗൾഫ്  രാജ്യങ്ങളുമായി കൂടുതൽ അടുക്കാൻ യുക്രയിൻ:  തുടർച്ചയായി രണ്ടാം തവണയും സൗദിയിലേക്ക് സെലൻസ്കി

ഗൾഫ്  രാജ്യങ്ങളുമായി കൂടുതൽ അടുക്കാൻ യുക്രയിൻ:  തുടർച്ചയായി രണ്ടാം തവണയും സൗദിയിലേക്ക് സെലൻസ്കി

റിയാദ്:  ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി യുക്രയാൻ  പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി തുടർച്ചയായി സൗദി സന്ദർ ശനം.ആഴ്ചകൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം സൗദി സന്ദർ ശിക്കുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ  ബന്ധം സ്ഥാപിക്കാനുള്ള യുക്രെയ്നിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്നാണ് വിവരം.സുരക്ഷാ സഹകരണം സംബന്ധിച്ച ചർച്ചകൾ തുടരുന്ന തിനായി സെലെൻസ്‌കി ജിദ്ദയിലാണ് ഇറങ്ങിയതെന്ന് യുക്രെയ്ൻ വക്താക്കൾ സ്ഥിരീകരിച്ചു.

ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധി ക്കുന്നതിൽ യുക്രെയ്നിനുള്ള വൈദഗ്ധ്യം സൗദിയുമായി പങ്കുവെ ക്കുന്നതിനുള്ള കരാറുകളിൽ ഇരുരാജ്യ ങ്ങളും ഒപ്പുവെച്ചി ട്ടുണ്ട്. റഷ്യൻ ആക്രമണങ്ങളെ നേരിടുന്ന തിലൂടെ ആർജ്ജിച്ച യുക്രെയ്നിന്റെ ആധുനിക പ്രതിരോധ സാങ്കേതികവിദ്യ സൗദി അറേബ്യയ്ക്കും പ്രയോജനപ്പെടും. 

ആദ്യ സന്ദർശന വേളയിൽ വ്യോമ പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ പത്തു വർഷത്തെ സഹകരണ കരാറിലെത്തിയിരുന്നു.   യുക്രെയ്ൻ തങ്ങളുടെ സൈനിക വിദഗ്ധരെയും ഡ്രോൺ വേധ മിസൈലുകളെയും മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. 

Ukraine to get closer to Gulf countries: Zelensky visits Saudi Arabia twice in a row

Share Email
Top