പല്ലനശയില്‍ നിന്നും ഒന്‍പതു വയസുകാരി വിനോദിനിയെത്തി തന്റെ ‘വി.ഡി സാര്‍’ സമ്മാനിച്ച  കൈകള്‍ക്കൊണ്ട് മുഖ്യമന്ത്രിക്ക് പൂച്ചെണ്ടു സമര്‍പ്പിക്കാന്‍

പല്ലനശയില്‍ നിന്നും ഒന്‍പതു വയസുകാരി വിനോദിനിയെത്തി തന്റെ ‘വി.ഡി സാര്‍’ സമ്മാനിച്ച  കൈകള്‍ക്കൊണ്ട് മുഖ്യമന്ത്രിക്ക് പൂച്ചെണ്ടു സമര്‍പ്പിക്കാന്‍

തിരുവനന്തപുരം: പാലക്കാട്ടു നിന്നും ഒന്‍പതു വയസുകാരിയായ വിനോദിനി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍  എത്തിയത് തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് വി.ഡി സതീശന്‍ സാറിന് പൂച്ചെണ്ടു സമര്‍പ്പി ക്കാന്‍. തന്റെ പ്രിയപ്പെട്ട സാറു ‘സമ്മാനിച്ച’ കൈകൊണ്ടു തന്നെ സാറിന് പൂച്ചെണ്ട് സമ്മാനിക്കാന്‍. വി.ഡി സതീശനു പൂച്ചെണ്ടു നല്കിയും രാഹുല്‍ ഗാന്ധിയെ കണ്ടതിനു ശേഷവുമാണ് വിനോദിനി ഇന്നലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിന്നും മടങ്ങിയത്.

വിനോദിനിയുടെ വലതു കൈ ഇന്നു ചലിക്കുന്നത് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ ഇടപെടലിലൂടെയായിരുന്നു. അന്നത്തെ ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ ഇടപെട്ട് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു.

കൃത്രിമ കൈക്ക് ആവശ്യമായ മുഴുവന്‍ തുകയും  പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശനാണ് നല്കിയത്. പാലക്കാടുകാരിയായ വിനോദിനിയെ കൊച്ചിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. കൊച്ചിലെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം കൃത്രിമ കൈ വിദേശത്തി നിന്നും ഓര്‍ഡര്‍ ചെയ്ത് എത്തിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചുപിടിപ്പിച്ചത്.  അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അത് ഏറ്റവും സന്തോഷകരമായ കാര്യമെന്നു വിനോദിനിയും മാതാപിതാക്കളും പറയുന്നു. രാവിലെ തന്നെ സ്റ്റേഡിയത്തി ലെത്തിയ വിനോദിനിയും മാതാവും അതിരൂക്ഷമായ തിരക്കിലും തന്റെ പ്രിയപ്പെട്ട സാറിനെ കണ്ടശേഷമേ മടങ്ങുകയുള്ളെന്നു വ്യക്തമാക്കി.

 പാലക്കാട് പല്ലനശ സ്വദേശിനിയാണ് വിനോദിനി. കഴിഞ്ഞ ഫെബ്രുവരിയിലാണ്  വിനോദിനിക്ക് എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തില്‍ വെച്ച് വി.ഡി സതീശന്റെ ഇടപെടലിലൂടെ കൃക്രിമ കൈ വച്ചത്. അന്ന് കൈ വച്ചുപിടിപ്പിച്ചതിനു പിന്നാലെ  വി.ഡി സതീശന്‍ നേരിട്ട് വിനോദിനിയെ കാണാനെത്തിയ വി.ഡി ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. ഇന്ന് മാതാവ് പ്രിസീതയ്‌ക്കൊപ്പമാണ് വിനോദിനി തന്റെ പ്രിയപ്പെട്ട സാറിനെ കാണാനായി എത്തിയത്. അന്ന് കൈ കൊടുത്തത് പ്രതിപക്ഷനേതാവായിരുന്ന വിഡിക്കെങ്കില്‍ ഇന്ന് മുഖ്യമന്ത്രിയായ വിഡിക്ക്. വിഡിയുടെ കരുതലിന്റെ പ്രതീകമാണ് വിനോദിനി

Nine-year-old Vinodini from Pallanasha came to present a bouquet to the Chief Minister with the hands gifted by her ‘V.D. Sir’.

Share Email
LATEST excelnclexrn
Top