കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടി ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ഇ.ഡി അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് വീണയക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ഈ മാസം ജൂൺ 29-ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.
കഴിഞ്ഞ ജൂൺ 17-ന് വീണ വിജയനെ ഇ.ഡി ഒമ്പത് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഇ.ഡി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള വീണ വിജയന്റെ ബാങ്ക് ലോക്കർ ഇ.ഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സമൻസ്.















