ഹാട്രിക് ഗോളുമായി മെസി; ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

ഹാട്രിക് ഗോളുമായി മെസി; ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

കാന്‍സാസ് സിറ്റി: ഫു്ടബോളിന്റെ മിശിഹാ സാക്ഷാല്‍ ലയണല്‍ മെസി കാസിന്‍ സിറ്റിയിലെ കളിക്കളത്തില്‍ ഹാട്രിക്ക് ഗോളോടെ ആടിത്തിമിര്‍ത്തപ്പോള്‍ ലോകകപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. അള്‍ജീരിയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ മെസിയുടെ ഹാട്രിക് ഗോളുകളുടെ പിന്‍ബലത്തിലാണ് അര്‍ജന്റീന വമ്പന്‍ ജയം സ്വന്തമാക്കിയത്.
ദേശീയ ടീമിനായി തന്റെ 200-ാം മത്സരം കളിച്ച അര്‍ജന്റീന നായകന്‍, മത്സരത്തിന്റെ 17-ാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി . പിന്നാലെ 59 ആം മിനുട്ടിലും മെസ്സിയുടെ രണ്ടാം ഗോള്‍ പിറന്നു. പിന്നാലെയെത്തി ഹാട്രിക് ഗോള്‍. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്റീനയുടെ ഏറ്റവും പ്രായം കുറഞ്ഞതും പ്രായം കൂടിയതുമായ ഗോള്‍വേട്ടക്കാരനായി മെസ്സി മാറി.

മെസിക്ക് അലക്‌സിസ് മാക് അലിസ്റ്റര്‍ അല്‍ജീരിയന്‍ പ്രതിരോധത്തെ ഭേദിച്ച് കൃത്യമായ ഒരു പാസ്സ് നല്‍കി. പന്ത് കാലിലാക്കിയ മെസിയുടെ ഇടംകാലന്‍ ഷോട്ട് ഗോള്‍കീപ്പര്‍ ലൂക്കാ സിദാനെ മറികടന്ന് ഗോള്‍ വല കുലുക്കി. മൂന്നു ഗോളുകള്‍ തന്റെ പേരില്‍ മെസി കുറിച്ചതോടെ
ലോകക്പ്പ് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മെസ്സി.
2006-ല്‍ തന്റെ 19-ാം വയസ്സില്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മെസ്സി സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്ക്കെതിരെ ഗോള്‍ നേടിയിരുന്നു.

2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അദ്ദേഹം കിരീടത്തിന് തൊട്ടരികില്‍ വരെ എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് ഗോളുകള്‍ നേടിയ മെസ്സി അര്‍ജന്റീനയെ ഫൈനലിലേക്ക് നയിച്ചെങ്കിലും അധികസമയത്ത് ജര്‍മ്മനി അവരില്‍ നിന്ന് കിരീടം തട്ടിയെടുത്തു. പരാജയം നേരിട്ടെങ്കിലും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.

തുടര്‍ന്ന് 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ പ്രീ-ക്വാര്‍ട്ടറില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്തായപ്പോള്‍ കൂടുതല്‍ നിരാശയുണ്ടായെങ്കിലും, നാല് വര്‍ഷത്തിന് ശേഷം ഖത്തറില്‍ വെച്ച് മെസ്സി തന്റെ ലോകകപ്പ് സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കി. ഫ്രാന്‍സിനെതിരെയുള്ള ആവേശകരമായ ഫൈനലിലെ രണ്ട് ഗോളുകള്‍ ഉള്‍പ്പെടെ അദ്ദേഹം നേടിയ ഏഴ് ഗോളുകള്‍, 1986-ന് ശേഷം ആദ്യമായി ട്രോഫി ഉയര്‍ത്താനും അര്‍ജന്റീനയ്ക്ക് അവരുടെ മൂന്നാം ലോകകിരീടം നേടിക്കൊടുക്കാനും സഹായിച്ചു.

ആ വിജയത്തോടെ അദ്ദേഹം തന്റെ ലോകകപ്പ് കരിയര്‍ അവസാനിപ്പിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് പകരം, മെസ്സി ഒരു കാമ്പെയ്നിലേക്ക് കൂടി തിരിച്ചുവരികയും ഫുട്‌ബോള്‍ ചരിത്രത്തില്‍ ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ദീര്‍ഘകാല എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബുധനാഴ്ച പോര്‍ച്ചുഗലിന്റെ മത്സരം ആരംഭിക്കുമ്പോള്‍ ഈ നേട്ടത്തിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് അരങ്ങേറ്റത്തിന് 20 വര്‍ഷത്തിന് ശേഷവും അര്‍ജന്റീനയുടെ പ്രതീക്ഷകളുടെ പ്രധാന കേന്ദ്രമായി മെസ്സി തുടരുന്നു. കാന്‍സാസ് സിറ്റിയിലെ ചരിത്രപരമായ ഒരു രാത്രിയില്‍, ഏറ്റവും നിര്‍ണായകമായ നിമിഷത്തില്‍ അദ്ദേഹം ഒരിക്കല്‍ കൂടി തന്റെ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു
Messi scores hat-trick as Argentina clinch World Cup title

Share Email
LATEST excelnclexrn
More Articles
Top