pulimoottil

ആളുകളെ കൊന്നൊടുക്കി എല്ലാ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയില്ല: ഇസ്രയേലിനു താക്കീതുമായി അമേരിക്ക

ആളുകളെ കൊന്നൊടുക്കി എല്ലാ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയില്ല: ഇസ്രയേലിനു താക്കീതുമായി അമേരിക്ക

വാഷിംഗ്ടണ്‍: ആളുകളെ കൊന്നൊടുക്കി എല്ലാ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയില്ലെന്നു ഇസ്രയേലിനു അമേരിക്കയുടെ താക്കീത്.ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിനെതിരേ ഇസ്രയേല്‍ നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടായ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ  ഈ പ്രതികരണം. സൈനിക ശക്തി കൊണ്ട് മാത്രം ഒരു രാജ്യത്തിന്റെ ദീര്‍ഘകാല സുരക്ഷാ വെല്ലുവിളികള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രാദേശിക സുരക്ഷയോടുള്ള ഇസ്രായേലിന്റെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

ദി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, എല്ലാ ദേശീയ സുരക്ഷാ പ്രശ്‌നങ്ങളും ജനങ്ങളെ  കൊന്നൊടുക്കി പരിഹരിക്കാന്‍ ഇസ്രായേലിന് കഴിയില്ലെന്ന് വാന്‍സ് വ്യക്തമാക്കി. അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ അദ്ദേഹം ഇസ്രായേല്‍ നേതാക്കളോട് ആവശ്യപ്പെട്ടു.ഇറാന്‍ പ്രശ്‌ന പരിഹാരത്തിന് നിങ്ങളുടെ കൃത്യമായ നിര്‍ദ്ദേശം എന്താണെന്നും  നിങ്ങള്‍ 9 ദശലക്ഷം ജനങ്ങളുള്ള ഒരു രാജ്യമാണ്. നിങ്ങള്‍ക്കുള്ള ഓരോ ദേശീയ സുരക്ഷാ പ്രശ്നങ്ങളും ആളുകളെ കൊന്നൊടുക്കി മാത്രം പരിഹരിക്കാമെന്ന് കരുതരുതെന്നും വാന്‍സ് പറഞ്ഞു.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മന്ത്രിസഭയിലെ ചില കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഇസ്രായേലി ഉദ്യോഗസ്ഥര്‍ യുഎസ്-ഇറാന്‍ ധാരണാപത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തു ന്നതിനിടെയാണ് വാന്‍സിന്റെ ഈ പരാമര്‍ശ ങ്ങള്‍. ഇറാന്റെ ആണവ പദ്ധതിയെ അഭിസം ബോധന ചെയ്യുന്നതിലും അതിന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ നിയന്ത്രിക്കുന്നതിലും കരാര്‍ പരാജയപ്പെടുന്നുവെന്നും അതേസമയം ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേലിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുവെന്നും അവര്‍ വാദിക്കുന്നു.

വൈറ്റ് ഹൗസ് പത്രസമ്മേളനത്തില്‍ സംസാരിക്കവെ, മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും വിശാലമായ ഒത്തുതീര്‍പ്പിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും യുഎസും ഇറാനും തമ്മില്‍ ഈ ആഴ്ച ഒപ്പുവച്ച ധാരണാപത്രത്തെ വാന്‍സ് ന്യായീകരിച്ചു. ഈ സമയത്ത് ഇസ്രായേല്‍ രാഷ്ട്രത്തോട് അനുഭാവം പുലര്‍ത്തുന്ന ലോകത്തിലെ ഏക രാഷ്ട്രത്തലവന്‍ ഡൊണാള്‍ഡ് ട്രംപാണെന്നും അദ്ദേഹം പറഞ്ഞു.

Not all security problems can be solved by killing people: US warns Israel

Share Email
Top