pulimoottil

ടെക്‌സാസിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ പാഠഭാഗമാക്കുന്നു

ടെക്‌സാസിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ പാഠഭാഗമാക്കുന്നു

ടെക്‌സാസ്: ടെക്‌സാസിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ പാഠഭാഗമാക്കുന്നു.ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്കി. ടെക്‌സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജുക്കേഷനാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബൈബിളിലെ ചില ഭാഗങ്ങള്‍ നിര്‍ബന്ധിത വായനയായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ ബോര്‍ഡാണ് പുതിയ നിര്‍ബന്ധിത വായനാ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

പുതിയ പട്ടിക അനുസരിച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പുറപ്പാട് പുസ്തകത്തിലെ (Book of Exodus) ഭാഗങ്ങള്‍ പഠിക്കണം.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ‘ദി ഷെപ്പേര്‍ഡ്‌സ് സാം’ (The Shepherd’s Psalm) ഉള്‍പ്പെടെയുള്ള ബൈബിള്‍ ഭാഗങ്ങള്‍ നിര്‍ബന്ധിത വായനയായിരിക്കും. ഈ തീരുമാനം ടെക്‌സാസിലെ 50 ലക്ഷത്തിലധികം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബാധിക്കും. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ പുതിയ വായനാ പട്ടികയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. പുതിയ പാഠ്യപദ്ധതി എപ്പോള്‍ നടപ്പാക്കണമെന്നും അധ്യാപകര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടരണോ എന്ന കാര്യവും ചര്‍ച്ചയായി.ഈ വായനകള്‍ പാശ്ചാത്യ നാഗരികതയെ രൂപപ്പെടുത്തിയ ധാര്‍മികവും തത്ത്വചിന്താപരവുമായ പാരമ്പര്യങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുമെന്നു റിപ്പബ്ലിക്കന്‍ അംഗമായ ജൂലി പിക്രന്‍ പറഞ്ഞു.
”വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥ ഗ്രന്ഥങ്ങളും പ്രസംഗങ്ങളും പ്രഭാഷണങ്ങളും അടിസ്ഥാനരേഖകളും നേരിട്ട് മനസിലാക്കുമ്പോള്‍ അമേരിക്കയെയും ടെക്‌സാസിനെയും രൂപപ്പെടുത്തിയ ആശയങ്ങളെ അവര്‍ സ്വയം വിലയിരുത്താന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിദ്യാഭ്യാസ ബോര്‍ഡ് അംഗമായ എവലിന്‍ ബ്രൂക്‌സ് പുതിയ തീരുമാനത്തെ ശക്തമായി എതിര്‍ത്തു.അധ്യാപകര്‍ക്ക് അവരുടെ സ്വാതന്ത്ര്യം വേണം. പതിറ്റാണ്ടുകളായി അവര്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ നിര്‍ബന്ധിത പട്ടിക നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് താന്‍ വിശ്വസിക്കുവെന്നും അധ്യാപകരുടെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസറും മുന്‍ ഹൈസ്‌കൂള്‍ അധ്യാപകനുമായ ആന്റെറോ ഗാര്‍സിയ ഈ തീരുമാനം ടെക്‌സാസിലെ വിദ്യാഭ്യാസരീതിയില്‍ വലിയ മാറ്റമാണെന്ന് അഭിപ്രായപ്പെട്ടു.ടെക്‌സാസിലെ കുട്ടികള്‍ 13 വര്‍ഷത്തെ പൊതുവിദ്യാഭ്യാസത്തിനിടെ എന്താണ് പഠിക്കേണ്ടത് എന്നതിനെ അടിസ്ഥാനപരമായി പുനര്‍നിര്‍വചിക്കുന്ന തീരുമാനമാണിതെന്നും കൂട്ടിച്ചേര്‍ത്തു.

Some parts of the Bible are being taught in public schools in Texas

Share Email
LATEST excelnclexrn
Top