ഇസ്രയേലിനെതിരേ അതൃപ്തി പരസ്യമാക്കി ട്രംപ്: താന്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇസ്രയേല്‍ ഉണ്ടാവുമായിരുന്നില്ലെന്ന് ട്രംപ്

ഇസ്രയേലിനെതിരേ അതൃപ്തി പരസ്യമാക്കി ട്രംപ്: താന്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇസ്രയേല്‍ ഉണ്ടാവുമായിരുന്നില്ലെന്ന് ട്രംപ്

പാരീസ്: ഇസ്രയേലിനെതിരേ അതൃപ്തി പരസ്യമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഏറ്റവും ശക്തരായ സഖ്യകക്ഷിയായ ഇസ്രയേലിനെതിരേയുള്ള ഈ പ്രതികരണം ലോകരാജ്യങ്ങള്‍ക്കിടയില്‍ അമ്പരപ്പ് ഉണ്ടാക്കിയിരിക്കയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടുള്ള അതൃപ്തി ജി-ഏഴ് ഉച്ചകോടിക്കിടെയാണ് പരസ്യമായി വ്യക്തമാക്കിയത്. . മുന്‍കാലങ്ങളില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും ചെയ്യാന്‍ തയ്യാറാകാത്ത കാര്യങ്ങള്‍ താന്‍ ചെയ്തതുകൊണ്ടാണ് ഇന്ന് ഇസ്രായേല്‍ നിലനില്‍ക്കുന്നതെന്നും ഞാനില്ലായിരുന്നുവെങ്കില്‍ ഇസ്രായേല്‍ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കൊപ്പം സംസാരിക്കവെയാണ് ഇറാനുമായുള്ള സമാധാന കരാര്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബെയ്‌റൂട്ടിലെ ജനവാസ മേഖലകളിലുള്ള കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ സമീപകാല വ്യോമാക്രമണങ്ങളെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചത്.
ആ ആക്രമണം കണ്ടു. ആ ബോംബ് എവിടെയാണ് പതിച്ചതെന്നും ഞാന്‍ കണ്ടു. അത് തികച്ചും ക്രൂരമായ ഒരു ആക്രമണമായിരുന്നു, അത് അതിരുകടന്നുപോയി, നിങ്ങള്‍ ചെയ്യുന്നതിനും ഒരു പരിധിയുണ്ട്,’ യുഎസ് പ്രസിഡന്റ് പറഞ്ഞു.

നെതന്യാഹുവുമായി തനിക്ക് ‘വളരെ നല്ല ബന്ധമാണുള്ളത്’ എന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം തന്നെ, അമേരിക്ക ഇല്ലെങ്കില്‍ ‘ഇന്ന് ഇസ്രായേല്‍ ഉണ്ടാകുമായിരുന്നില്ല’ എന്നും ട്രംപ് ഇതേ ശ്വാസത്തില്‍ ആരോപിച്ചു. ‘ഞാനില്ലെങ്കില്‍ ഇസ്രായേല്‍ ഉണ്ടാകുമായിരുന്നില്ല, കാരണം മറ്റൊരു പ്രസിഡന്റും ഞാന്‍ ചെയ്തത് ചെയ്യാന്‍ തയ്യാറായിരുന്നില്ല… ഞാന്‍ ഇതില്‍ ഇടപെടാതിരുന്നെങ്കില്‍ ഇസ്രായേല്‍ പണ്ടേ തകര്‍ക്കപ്പെടുമായിരുന്നു,’ അദ്ദേഹം കൂടുതല്‍ ഊന്നിപ്പറഞ്ഞു. കുറച്ചു നാളുകളായി നെതന്യാഹുവുമായുള്ള തന്റെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ട്രംപ് പരസ്യമായി സംസാരിക്കുന്നുണ്ട്, പ്രത്യേകിച്ച് ഇറാനുമായി യുഎസ് സമാധാന കരാര്‍ ഒപ്പിടുന്നതിന് മുന്‍പും പിന്‍പും ലെബനന്‍ വിഷയത്തില്‍ ഇസ്രായേല്‍ സ്വീകരിച്ച നിലപാടുകളിലാണ് ട്രംപിന് അതൃപ്തിയുള്ളത്. ബെയ്‌റൂട്ട് ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ച യുഎസ് പ്രസിഡന്റ് അത് ‘ക്രൂരവും’ ‘അതിരുകടന്നതുമാണ്’ എന്ന് വിശേഷിപ്പിച്ചു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്, എന്നാല്‍ ഈ പോരാട്ടം ‘എന്നെന്നേക്കുമായി നീണ്ടുനില്‍ക്കുകയാണ്’ എന്നാണ് ട്രംപ് പറഞ്ഞത്. ‘അങ്ങനെ സംഭവിക്കുമ്പോള്‍, അത് നമ്മള്‍ ഉണ്ടാക്കിയ വലിയ കരാറിന്മേല്‍, അതായത് ഇറാനുമായുള്ള കരാറിന്മേല്‍ ഒരു കറുത്ത നിഴല്‍ വീഴ്ത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trump expresses displeasure with Israel: If it weren’t for him, Israel wouldn’t exist now, Trump says

Share Email
LATEST excelnclexrn
Top