ന്യൂയോർക്ക്: ലോക ഫുട്ബോളിൽ തുടർച്ചയായ രണ്ടാം കിരിടം ലഷ്യമിട്ട് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ കലാശ പോരാട്ടത്തിനിറങ്ങി പരാജയപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ് കാൽപന്തുകളിയുടെ മിശിഹാ ലയണൽ മെസി.സ്പെയിനിന്നു മുന്നിൽ പരാജയപ്പെടതിന പിന്നാലെ മെസി പൊട്ടിക്കരഞ്ഞു.
ഫെറാൻ ടോറസ് അധിക സമയത്ത് നേടിയ ഒറ്റ ഗോളിലാണ് അർജന്റീനയും മെസിയും തോറ്റു പോയത്. 2022ൽ ഖത്തറിൽ നേടിയ കനക കിരീടം ഇത്തവണ നിലനിർത്തി ചരിത്രമെഴുതാനുള്ള മോഹം ആ ഗോളിൽ പൊലിഞ്ഞില്ലാതായി.
ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ വികാരാധീനനായാണ് മെസി മൈതാനത്ത് നിന്നത്. കൊച്ചു കുഞ്ഞിനെ പോലെ ഏങ്ങലടിച്ചു കരയുകയായിരുന്നു 39കാരൻ. ഫൈനലിൽ വീണു പോയെങ്കിലും സ്റ്റേഡിയം ഒന്നടങ്കം അദ്ദേഹത്തിനു ആദരമർപ്പിച്ചു. മെസി, മെസി, മെസി എന്നു ഏറ്റുവിളിച്ചാണ് ഇതിഹാസത്തിനോടുള്ള സ്നേഹം ആരാധകർ പ്രഖ്യാപിച്ചത്.
Lionel Messi, the Messiah of football, broke down in tears on the pitch following the defeat.














