ഇറാനെതിരെയുള്ള സാമ്പത്തിക യുദ്ധം അമേരിക്ക തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികൾ പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
സാമ്പത്തിക ഉപരോധവും യുദ്ധസമാനമായ സാഹചര്യവും തുടർന്നാൽ ഹോർമുസ് കടലിടുക്ക് വഴിയോ ഗൾഫ് മേഖലയിലെ മറ്റ് ഭാഗങ്ങൾ വഴിയോ എണ്ണ കയറ്റുമതി തടയുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി മേധാവി മോഹ്‌സെൻ റെസായി വ്യക്തമാക്കി. ഇറാനിലെ ജനങ്ങൾക്കെതിരായ അമേരിക്കൻ സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകുന്ന രാജ്യങ്ങളുടെ നടപടിയെ യുദ്ധ പ്രഖ്യാപനമായി കരുതമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഇറാനെതിരെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധങ്ങളിലേക്ക് കടക്കുകയാണെന്നും ശത്രുവിനെതിരെ ഇതുവരെ പ്രയോഗിച്ചതിൽ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണ് നടത്തുന്നതെന്നും യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നേരത്തെ പ്രസ്താവിച്ചിരുന്നു.

















