Friday, April 19, 2024

HomeEditorialസാംസ്‌കാരിക കേരളമാകെ ദുര്‍ഗന്ധപൂരിതമാക്കി ഹലാല്‍, തുപ്പ് ജിഹാദ്‌

സാംസ്‌കാരിക കേരളമാകെ ദുര്‍ഗന്ധപൂരിതമാക്കി ഹലാല്‍, തുപ്പ് ജിഹാദ്‌

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)

പരിഷ്‌കൃത മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും മാന്യതയ്ക്കും ശുചിത്വ ബോധത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഹലാല്‍, തുപ്പ് ജിഹാദ് വിവാദങ്ങള്‍ സാമൂഹ്യ ജീവിതത്തെ മലീമസവും ദുര്‍ഗന്ധപൂരിതവു മാക്കുന്നു.

ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നല്കിവരുന്ന പുണ്യ പ്രസാദമായ അപ്പം, അരവണ എന്നിവ നിര്‍മ്മിക്കാന്‍ തുപ്പല്‍ കലര്‍ന്ന ഹലാല്‍ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്ന വിവാദം മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായി കരുതുന്ന ശബരിമലയേയും ഈ മണ്ഡലകാലത്തെയും ഭക്തജനങ്ങളെയും അവരുടെ വൃതവിശുദ്ധിയെയും വല്ലാതെ ബാധിച്ചിരിക്കുന്നു. ഇതാകട്ടെ യാദൃ ശ്ചികമല്ലെന്നും തികച്ചും ആസൂത്രിത നീക്കമാണെന്നും ആ രോപണമുണ്ട്.

ഹലാല്‍ ബ്രാന്‍ഡ് ശര്‍ക്കര തുപ്പിയതാണെന്നും അതാണ് ശബരിമലയില്‍ അപ്പവും അരവണയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്നുമാണ് ആക്ഷേപം. മുസ്‌ലിങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുമെന്നും അവര്‍ അശുദ്ധരാണെന്നും അവര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുകവഴി ഹിന്ദുക്കള്‍ അശുദ്ധരാവുമെ ന്നുമുള്ള പ്രചാരണത്തിനാണ് തുപ്പ് ജിഹാദ് തുടക്കം കുറിച്ചത്. അതവിടെ വില്‍ക്കട്ടെ.

ഈ അടുത്തകാലത്തായി ഭക്ഷണത്തില്‍ തുപ്പുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ചെമ്പ് നിറെയുള്ള ചോറില്‍ മുസ്ലിം മത പണ്ഡിതന്‍ ഊതുന്നതായിട്ടോ തുപ്പുന്നതായിട്ടോ ആണ് ഒരു വീഡിയോയില്‍ കാണുന്നത്. ഇത് മതപരമായ ചടങ്ങായി കേരളത്തില്‍ ചില ഭാഗങ്ങളില്‍ കാണാറുണ്ടെന്നാണ് ചിലര്‍ ഈ വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മതപണ്ഡിതന്‍ ഖുറാന്‍ വചനങ്ങള്‍ ഓതുന്നതാണെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. മതാചാരങ്ങള്‍ക്കും ഭക്ഷണം കഴിക്കലിനും തുല്യ സ്ഥാനമാണോ ഇവര്‍ കല്‍പ്പിക്കുന്നതെന്ന ചോദ്യം ഇവിടെ ഉയരുന്നു. എന്നാല്‍ മതപണ്ഡതന്‍ ഊതുന്നതോ തുപ്പന്നതുമായ ഭക്ഷണം ഈ കോവിഡ് കാലത്ത് നിരവധി പേര്‍ക്ക് കൊടുക്കുന്നതിനെ ഏത് മതാചാരത്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല എന്ന് മാത്രമല്ല ഇത്തരം നടപടികള്‍ അനാരോഗ്യകരവും അപരിഷ്‌കൃതവും നികൃഷ്ടവും ശുചിത്വ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്.

ഭക്ഷണത്തെ വന്ദിച്ച ശേഷം കഴിക്കുന്നതാണ് മഹത്തായ ഭാരതീയ സംസ്‌കാരം. ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. ആ നിലയ്ക്ക് ഭക്ഷണത്തില്‍ തുപ്പുന്ന പുരോഹിതന്റെ നടപടി അന്ധവിശ്വാസത്തിലധിഷ്ഠിതമായ അനാചാരമല്ലാതെ മറ്റെന്താണ്. വിശ്വാസത്തെ വികലമാക്കു ന്നതാണ് ഇത്തരം നടപടികള്‍.

ഇത് പ്രബുദ്ധ കേരളത്തിന് മാനക്കേടുണ്ടാക്കുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത വ്‌സര്‍ജ്യ വസ്തുക്കളാണ് ഉമിനീരിനൊപ്പം തുപ്പിക്കളയുന്നത്. ആ തുപ്പലാണ് ഭക്ഷണത്തില്‍ കലര്‍ത്തി കഴിക്കാന്‍ ചില വൃത്തികെട്ടവര്‍ മതത്തെ കൂട്ടുപിടിക്കുന്നത്.

വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പേരില്‍ മറ്റൊരാളുടെ നേര്‍ക്ക് പലരും കാര്‍ക്കിച്ച് തുപ്പാറുണ്ട്. ഇതും ആശാസ്യകരമല്ല. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് പലയിടത്തും ശിക്ഷാര്‍ഹവുമാണല്ലോ.

ഭക്ഷണത്തില്‍ തുപ്പുന്ന ജീര്‍ണിച്ച ജാതിക്കോമരങ്ങളും വര്‍ഗീയ വാദികളും അറപ്പും വെറുപ്പുമാണ് സാംസ്‌കാരിക കേരളത്തില്‍ വിളമ്പുന്നത്. സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ക്കൂടി കേരളം സന്ദര്‍ശിച്ചാല്‍ ജനങ്ങള്‍ക്ക് പണ്ടുണ്ടായിരുന്ന ആ ‘രോഗം’ മാറിയില്ലെന്ന് ഉറപ്പിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments