24 മണിക്കൂ‌ർ അതിനിർണായകം, യുഎസ്-ഇറാൻ യുദ്ധം അവസാനത്തിലേക്ക്; പ്രധാന മധ്യസ്ഥനായ പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രതികരണം

24 മണിക്കൂ‌ർ അതിനിർണായകം, യുഎസ്-ഇറാൻ യുദ്ധം അവസാനത്തിലേക്ക്; പ്രധാന മധ്യസ്ഥനായ പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രതികരണം

ഇസ്ലാമാബാദ്: മാസങ്ങളായി തുടരുന്ന അമേരിക്ക-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ അന്തിമഘട്ടത്തിലേക്ക്. ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പുവെച്ചേക്കുമെന്ന ശക്തമായ സൂചന നൽകി. സമാധാന കരാറിലേക്ക് രാജ്യാന്തരം ഇതിനുമുമ്പ് ഒരിക്കലുമില്ലാത്ത വിധം വളരെ അടുത്തിരിക്കുകയാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ എക്സിലൂടെ വ്യക്തമാക്കി.

കരാറിന്റെ അന്തിമ രൂപരേഖ തയ്യാറായിക്കഴിഞ്ഞതായും, ഇരുപക്ഷവും സമ്മതം മൂഹിച്ചാലുടൻ ഡിജിറ്റൽ സംവിധാനത്തിലൂടെ കരാർ ഒപ്പിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രാരംഭ കരാറിന് ശേഷം അടുത്ത ആഴ്ചയോടെ സാങ്കേതിക തലത്തിലുള്ള കൂടുതൽ ചർച്ചകൾ നടക്കുമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഈ നിർണ്ണായക സന്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ചിട്ടുണ്ട്. സമാധാന ചർച്ചകളെക്കുറിച്ച് കൃത്യമായ വിവരമുള്ള ഉന്നത വൃത്തങ്ങൾ അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എന്നിനോട് വ്യക്തമാക്കിയത് പ്രകാരം, നാളെ അവസാനത്തോടെയോ അല്ലെങ്കിൽ അതിന് മുൻപോ തന്നെ കരാറിൽ ഡിജിറ്റലായി ഒപ്പുവെക്കൽ പ്രക്രിയ പൂർത്തിയാകും.

ചർച്ചകൾ ഏതെങ്കിലും രീതിയിൽ അട്ടിമറിക്കപ്പെടാതിരിക്കാൻ എത്രയും വേഗം ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക ഒപ്പുകൾ രേഖപ്പെടുത്താനാണ് മധ്യസ്ഥർ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരണത്തിനായി വൈറ്റ് ഹൗസിനെ ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.കരാറിന്റെ ഔദ്യോഗിക നിബന്ധനകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇറാനിലെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഈ സമാധാന ചട്ടക്കൂടിന്റെ ഭാഗമാണെന്ന് യു.എസ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സൂചന നൽകി.

പുതിയ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇറാന് മേലുള്ള കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് അയവ് വരും. പകരമായി ടെഹ്റാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കേണ്ടി വരും. എന്നാൽ ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എങ്ങനെ നശിപ്പിക്കണം അല്ലെങ്കിൽ അവിടെ നിന്നും മാറ്റണം എന്നതുമായി ബന്ധപ്പെട്ട കൂടുതൽ സാങ്കേതിക വശങ്ങളിൽ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തത വരികയുള്ളൂ.

Share Email
LATEST excelnclexrn
More Articles
Top