pulimoottil

ബാംഗളൂരില്‍ ഡേ കെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട്  കൊടും ക്രൂരത;കരയുന്ന കുട്ടികളെ ബാത്ത് റൂമില്‍ പൂട്ടിയിട്ടു

ബാംഗളൂരില്‍ ഡേ കെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട്  കൊടും ക്രൂരത;കരയുന്ന കുട്ടികളെ ബാത്ത് റൂമില്‍ പൂട്ടിയിട്ടു

ബംഗളൂരു: ബംഗളൂരില്‍ ഡേ കെയര്‍ സെന്ററില്‍  കരയുന്ന കുട്ടികളോട് കൊടും ക്രൂരത നടത്തി ഡേക്കെയര്‍ സെന്റര്‍ നടത്തിപ്പുകാര്‍.കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനില്‍ ഇരുത്തുകയും ബാത്ത് റൂമുകളില്‍ പൂട്ടിയിട്ടും വായിലേക്ക് വെള്ളം സ്‌പ്രേ ചെയ്യുന്നതുമാ കൊടും ക്രൂരതകളുടെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. . സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങ ളില്‍ വ്യാപകമായി പ്രചരിച്ചതോടെ അഞ്ച് ജീവനക്കാര്‍ക്കെതിരെ പോലീസും ബാലാവകാശ കമ്മീഷനും കേസ് എടുത്തു.

ക്യാപ് ജെമിനി എന്ന ഐടി സ്ഥാപനത്തിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. എച്ച്എഎല്‍ ക്യാംപസില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേ കെയറില്‍ ഐടി ജീവനക്കാരുടെ രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളാണ് ഉണ്ടായിരുന്നത്. മഞ്ജുള, വിജയ ലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവര്‍ക്കെതിരെ യാണ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്തത്. ക്യാപ് ജെമിനിയിലെ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പകല്‍ സമയങ്ങളില്‍ സംരക്ഷിക്കുന്നതിനായാണ് ഐടി കമ്പനി ക്യാംപസിനകത്ത് ഡേ കെയര്‍ തുടങ്ങിയിരുന്നത്.

തങ്ങളുടെ ജീവനക്കാരുടെയും കുടുംബ ങ്ങളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും നിലവില്‍ ഈ ഡേ കെയര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായും കമ്പനി അറിയിച്ചു. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ തങ്ങളുടെ കുട്ടികളെ വിശ്വസിച്ച് ഏല്‍പ്പിച്ച മാതാപിതാക്കള്‍ക്കിടയില്‍ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി

Shocking cruelty towards toddlers at a Bangalore daycare; crying children locked in the bathroom.

Share Email
Top