swayamvara
pulimoottil

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പിൻവലിക്കില്ല, പാക് പ്രധാനമന്ത്രിയുടെ ഭീഷണിക്ക് ഇന്ത്യയുടെ മറുപടി; എഫ്‍സിആർഎ ഭേദഗതിയിൽ അമേരിക്കൻ സമ്മർദ്ദമെന്ന റിപ്പോർട്ടുകളും തള്ളി

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പിൻവലിക്കില്ല, പാക് പ്രധാനമന്ത്രിയുടെ ഭീഷണിക്ക് ഇന്ത്യയുടെ മറുപടി; എഫ്‍സിആർഎ ഭേദഗതിയിൽ അമേരിക്കൻ സമ്മർദ്ദമെന്ന റിപ്പോർട്ടുകളും തള്ളി

സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. നദീജലം തടഞ്ഞാൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് ആവർത്തിച്ചത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ഈ വിഷയത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, എഫ്.സി.ആർ.എ (FCRA) നിയമഭേദഗതി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (JPC) കൈമാറിയത് അമേരിക്കൻ സമ്മർദ്ദം മൂലമാണെന്ന വാ വാർത്തകൾ വിദേശകാര്യ മന്ത്രാലയം തള്ളി. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചു എന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വക്താവ് പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള പരമാധികാരം ഇന്ത്യയുടെ പാർലമെന്റിന് മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ പട്രോളിംഗ് ചൈന തടഞ്ഞെന്ന മുൻ കേന്ദ്രമന്ത്രി ആർ.കെ. സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ മന്ത്രാലയം തയ്യാറായില്ല.

ഇതിനിടെ, രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയെക്കുറിച്ച് ഉയർന്ന പരാമർശങ്ങളിലും വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കി. ഇറ്റലിയുമായി ഇന്ത്യയ്ക്ക് ആഴമേറിയ സുഹൃദ്ബന്ധമാണുള്ളതെന്നും, അത് പരസ്പര ബഹുമാനത്തോടെ ദൃഢമായി നിലനിർത്തുകയാണ് വേണ്ടതെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് നേരിട്ട് മറുപടി നൽകാൻ അദ്ദേഹം മുതിർന്നില്ല.

Share Email
LATEST excelnclexrn
Top