swayamvara
pulimoottil

മിഷിഗണില്‍ കൂട്ടക്കൊലപാതകം: പ്രതിയുള്‍പ്പെടെ ആറുപേര്‍ മരിച്ച നിലയില്‍

മിഷിഗണില്‍ കൂട്ടക്കൊലപാതകം: പ്രതിയുള്‍പ്പെടെ ആറുപേര്‍ മരിച്ച നിലയില്‍

മിഷിഗണ്‍: യുഎസിലെ മിഷിഗണ്‍ സംസ്ഥാനത്തെ രണ്ട് വീടുകളിലും വനപ്രദേശത്തുമായി നടന്ന തുടര്‍ച്ചയായ കൊലപാതകങ്ങളില്‍ അഞ്ചുപേരുടെ ജീവന്‍ നഷ്ടമായി. അഞ്ചു പേരെ കൊലപ്പെടുത്തിയ ശേഷം പ്രതിയെന്നു സംശയിക്കുന്ന ആളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഡെട്രോയിറ്റില്‍ നിന്ന് 250 ലധികം കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള മിസാവുക്കി കൗണ്ടിയിലാണ് സംഭവങ്ങള്‍ നടന്നത്. ഒരു വീട്ടില്‍ വെടിവെപ്പുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മൂന്ന് പേരെ മരിച്ച നിലയിലും ഒരാളെ പരിക്കേറ്റ നിലയിലും കണ്ടെത്തി. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ചാഡ് ഹിക്ക്മാന്‍ (39) എന്നയാളാണ് സംഭവത്തിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് വീട്ടിലെത്തുന്നതിന് മുമ്പ് ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ മറ്റൊരു വീട്ടില്‍ നിന്ന് നാലാമത്തെ വ്യക്തിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് ഹിക്ക്മാന്റെ വാഹനം വിറ്റ്ലോക്ക് തടാകത്തിന് സമീപമുള്ള വനപ്രദേശത്ത് കണ്ടെത്തി.

വാഹനം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹിക്ക്മാനെയും മറ്റൊരു വ്യക്തിയെയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് ആദ്യം വെടിവെപ്പെന്ന നിലയിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട ഓരോ വ്യക്തിയും എങ്ങനെയാണ് മരിച്ചതെന്നോ ഇവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നോ സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സംഭവം ഏറെ ദുഃഖകരവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി നിറഞ്ഞതുമാണെന്ന് ലെഫ്റ്റനന്റ് ആഷ്ലി മില്ലര്‍ പറഞ്ഞു. വിശദമായ അന്വേഷണം തുടരുകയാണെന്നും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് പൊതുജനങ്ങള്‍ എത്തുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കൊല്ലപ്പെട്ടവരുടെ പേരുകളും പ്രായവും കുടുംബാംഗങ്ങളെ വിവരം അറിയിച്ചതിന് ശേഷം മാത്രമേ പുറത്തുവിടൂ എന്നും പൊലീസ് വ്യക്തമാക്കി.

Mass killing in Michigan: Six people, including the suspect, found dead.

Share Email
LATEST excelnclexrn
More Articles
Top