ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം തകർന്നിരിക്കുകയാണെന്നും അത് പരിഹരിക്കേണ്ടത് സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധിച്ച യുവാക്കളോട് അനാവശ്യമായി ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുണ്ടകളെ അയച്ച് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ഇത്തരം ഭീഷണികൾ കൊണ്ട് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കൊപ്പം ഉള്ള ഒരു വിദ്യാർത്ഥിനിക്ക് നേരെ പെല്ലറ്റാക്രമണം ഉണ്ടായെന്നും എന്നാൽ അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പേര് ചോദിച്ച് പൊലീസ് തങ്ങളെ ക്രൂരമായി മർദിച്ചതായി രാഹുലിനൊപ്പം മാധ്യമങ്ങളെ കണ്ട പെൺകുട്ടി വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ന്യായമായ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നാടിന്റെ ഭാവി നിർണ്ണയിക്കുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവർ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

















