എല്ലാ ചരടും വലിച്ച് ട്രംപ്! ലോകം കാത്തിരിക്കുന്ന ശുഭവാർത്ത വരുമോ? ‘ഗാസയിൽ ബന്ദികളാക്കപ്പെട്ട കൂടുതൽ പേരെ ഉടൻ മോചിപ്പിക്കും’

എല്ലാ ചരടും വലിച്ച് ട്രംപ്! ലോകം കാത്തിരിക്കുന്ന ശുഭവാർത്ത വരുമോ? ‘ഗാസയിൽ ബന്ദികളാക്കപ്പെട്ട കൂടുതൽ പേരെ ഉടൻ മോചിപ്പിക്കും’

എല്ലാ ചരടും വലിച്ച് ട്രംപ്! ലോകം കാത്തിരിക്കുന്ന ശുഭവാർത്ത വരുമോ? ‘ഗാസയിൽ ബന്ദികളാക്കപ്പെട്ട കൂടുതൽ പേരെ ഉടൻ മോചിപ്പിക്കും’വാഷിംഗ്ടൺ: ഗാസയിൽ ബന്ദികളാക്കപ്പെട്ട മറ്റൊരു സംഘത്തെ കൂടി വളരെ പെട്ടെന്ന് മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ദോഹയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ പ്രസ്താവന. നിയമനിർമ്മാതാക്കളുമായി വൈറ്റ് ഹൗസിൽ നടത്തിയ അത്താഴവിരുന്നിനിടെയാണ് ട്രംപ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

നമുക്ക് മിക്ക ബന്ദികളെയും തിരികെ ലഭിച്ചു. മറ്റൊരു പത്ത് പേർ വളരെ പെട്ടെന്ന് വരുന്നുണ്ട്. അത് വേഗത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. നിലവിലുള്ള ചർച്ചകൾക്ക് തന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന് പ്രസിഡന്‍റ് നന്ദി പറഞ്ഞു. യുഎസ് പിന്തുണയുള്ള ഒരു നിർദ്ദേശത്തിന്മേൽ ജൂലൈ ആറ് മുതൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ബന്ദികളെയും പലസ്തീൻ തടവുകാരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നതിന് പകരമായി 60 ദിവസത്തെ വെടിനിർത്തൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

നിലവിലെ പദ്ധതി അനുസരിച്ച്, 10 ഇസ്രായേലി ബന്ദികളെയും 18 പേരുടെ മൃതദേഹങ്ങളും രണ്ട് മാസത്തിനുള്ളിൽ തിരികെ നൽകും. അതേസമയം ഇസ്രായേൽ എത്ര പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നത് വെളിപ്പെടുത്തിയിട്ടില്ല.
വെടിനിർത്തൽ ഉടമ്പടി ആസന്നമാണെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഇതുവരെ അന്തിമ കരാറിൽ എത്തിയിട്ടില്ല. എന്നാൽ, ഇപ്പോഴത്തെ ചർച്ചകൾ പരാജയപ്പെട്ടാൽ വിശാലമായ ഒരു പൂർണ്ണ പാക്കേജിനായി തങ്ങൾ നിർബന്ധം പിടിച്ചേക്കുമെന്നാണ് ഹമാസിന്റെ ഒരു മുതിർന്ന സൈനിക വക്താവ് വെള്ളിയാഴ്ച വ്യക്തമാക്കുന്നത്.

Share Email
LATEST excelnclexrn
Top