വാഷിംഗ്ടൺ: ലെബനനിലെ നിർദ്ദിഷ്ട ‘പൈലറ്റ് സോണുകളിൽ’ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്നതിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവെ, ഇസ്രായേൽ നിലവിൽ തെക്കൻ ലെബനനിലെ മറ്റ് മേഖലകളിലേക്ക് സൈന്യത്തെ ‘പുനർവിന്യസിക്കുകയാണെന്ന്’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ, ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായും എന്ന് പിന്മാറുമെന്നത് സംബന്ധിച്ച് കൃത്യമായ സമയക്രമം നിലവിലുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് കൂടുതൽ വിശദീകരണങ്ങൾക്ക് തയാറായില്ല. അതിനിടെ, ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോയ തെക്കൻ ലെബനനിലെ മേഖലയിൽ നിലയുറപ്പിക്കാൻ ശ്രമിച്ച ലെബനൻ സൈന്യത്തിന് നേരെ ഇസ്രായേൽ സൈനികർ വെടിവെപ്പ് നടത്തിയ സംഭവം ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഗൗരവകരമായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വിഷയം പരിശോധിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
















