pulimoottil

വാഷിങ്ടണില്‍ സീ പ്ലെയിന്‍ കടലില്‍ തകര്‍ന്നുവീണു 11 പേരെയും രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം

വാഷിങ്ടണില്‍ സീ പ്ലെയിന്‍ കടലില്‍ തകര്‍ന്നുവീണു 11 പേരെയും രക്ഷപ്പെടുത്തി, ഒരാളുടെ നില ഗുരുതരം

വാഷിങ്ടണ്‍: വാഷിങ്ടണ്‍ സംസ്ഥാനത്തിന്റെ തീരത്തോട് ചേര്‍ന്ന് 11 പേരുമായി സഞ്ചരിച്ചിരുന്ന സീപ്ലെയിന്‍ കടലില്‍ തകര്‍ന്നുവീണ് തീപിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനുംപ്രാദേശിക അധികൃതരും അറിയിച്ചു.വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം വൈകുന്നേരം 5.20ഓടെയാണ് ഡി ഹാവിലാന്‍ഡ് ഡിഎച്ച്‌സി-3 സീപ്ലെയിന്‍ വാഷിങ്ടണിലെ സൂഷ്യ ദ്വീപിന് സമീപം തകര്‍ന്നുവീണത്

.വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരെയും പൈലറ്റിനെയും ഉള്‍പ്പെടെ 11 പേരെയും രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി കടലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സാന്‍ ഹുവാന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.അപകടത്തില്‍ പെട്ടവരിലേറെപ്പേര്‍ക്കും തലയ്ക്ക് പരിക്ക്, എല്ല് പൊട്ടല്‍, മുറിവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരിക്കുകളാണ്. ഒരാളുടെ നില ഗുരുതരമാണെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു.വിമാനം സര്‍വീസ് നടത്തിയ കെന്‍മോര്‍ എയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, സിയാറ്റിലിലെ ലേക്ക് യൂണിയനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. പരിക്കേറ്റ നാലു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതായും മറ്റ് യാത്രക്കാരെ ബെല്ലിംഗ്ഹാം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും കമ്പനി അറിയിച്ചു.

അപകടം നേരില്‍ കണ്ട ഒരു സ്വകാര്യ ബോട്ടിലുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് സാന്‍ ഹുവാന്‍ കൗണ്ടി ഷെരീഫ് എറിക് പീറ്റര്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോഴേക്കും വിമാനം തീപിടിച്ച് കടലിലേക്ക് മുങ്ങിത്തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരുടെയും അതിവേഗ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്,’ ഷെരീഫ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് യു.എസ്. നേവി, കോസ്റ്റ് ഗാര്‍ഡ്, പ്രാദേശിക അടിയന്തര രക്ഷാസംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വന്‍ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.

യു.എസ്. കോസ്റ്റ് ഗാര്‍ഡിന്റെ വിവരമനുസരിച്ച്, കെന്‍മോര്‍ എയറിന്റെ സീപ്ലെയിന്‍ നോര്‍ത്ത് ബീച്ച് ഷാലോ ബേ പ്രദേശത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. ചില യാത്രക്കാരെ യു.എസ്. നേവി ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു.അപകട കാരണം കണ്ടെത്താന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

All 11 people rescued after seaplane crashed into the sea in Washington; one in critical condition.

Share Email
LATEST excelnclexrn
More Articles
Top