വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡൊയ ണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ നീതിന്യായ വകുപ്പിലെ (DOJ) പർഡൺ അറ്റോർണി എഡ് മാർട്ടിൻ പദവി ഒഴിയുന്നു. പ്രസിഡന്റ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനും 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമായി നിയമ പോരാട്ടങ്ങൾ നടത്താൻ എഡ് ഇപ്പോൾ പുറത്തേക്ക് പോകുകയാണ്. സ്വതന്ത്രവും നീതിപൂർവവും സത്യസന്ധവുമായ തെരഞ്ഞെ ടുപ്പുകൾ ഉറപ്പാക്കുന്നതിനും ഭരണഘടനാപരമായ അവകാശങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും അദ്ദേഹം മികച്ച പ്രവർത്തനം നടത്തുമെന്ന് ഉറപ്പുണ്ട്,” ട്രംപ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
2025 ജനുവരി മുതൽ മേയ് വരെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ യു.എസ്. അറ്റോർണിയായി മാർട്ടിൻ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ സ്ഥിരമായി നിയമിക്കുന്നതിനുള്ള സെനറ്റ് അംഗീകാരത്തിന് ആവശ്യമായ പിന്തുണ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളിൽ നിന്ന് ലഭിച്ചില്ല. ഇതോടെ വാഷിംഗ്ടണിലെ ചീഫ് പ്രോസി ക്യൂട്ടർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ താൽക്കാലിക നിയമനം അവ സാനിക്കുകയായിരുന്നു.
തുടർന്ന് നീതിന്യായ വകുപ്പിൽ വിവിധ ഉന്നത പദവികളിൽ മാർട്ടിൻ പ്രവർത്തിച്ചു. പിന്നീട് പർഡൺ അറ്റോർണി സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. ഈ പദവിയിൽ പ്രവർത്തിക്കുമ്പോൾ വിവാദമായ ചില ശിക്ഷാ ഇളവ് ശുപാർശകൾ അദ്ദേഹം വൈറ്റ് ഹൗസിന് മുന്നിൽ സമർപ്പിച്ചിരുന്നു.
2026 ജനുവരിയിൽ മാർട്ടിനെതിരെ വാഷിംഗ്ടൺ ഡി.സി. ബാറിലും പരാതി ഉയർന്നിരുന്നു. യു.എസ്. അറ്റോർണിയായിരിക്കെ ജോർജ്ടൗൺ സർവകലാശാലയുടെ ലോ സ്കൂളിന് നൽകേണ്ട ഫെഡറൽ ഫണ്ടിംഗ് തടയുമെന്ന് ഭീഷണിപ്പെ ടുത്തിയെന്നും തന്റെ പ്രവർത്ത നങ്ങളെ ക്കുറിച്ചുള്ള അന്വേഷണത്തെ തടയാൻ ശ്രമിച്ചെന്നും ആരോപണമുണ്ടായിരുന്നു. ഈ ആരോപണങ്ങൾ സംബന്ധിച്ച അച്ചടക്ക ഹർജിയിലാണ് പരാതിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
Trump says Ed Martin, pardon attorney, is departing DOJ
Martin previously served at U.S. attorney for the District of Columbia.

















