പ്രസാദ് തീയാടിക്കൽ
ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI2379 വിമാനത്തിന് യാത്രാമധ്യേ ശക്തമായ വായുകുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് 17 പേർക്ക് പരിക്കേറ്റു. വിമാനത്തിൽ ഉണ്ടായ പെട്ടെന്നുള്ള ശക്തമായ കുലുക്കവും ഏകദേശം 300 അടി ഉയരത്തിലെ പെട്ടെന്നുള്ള ഇടിവുമാണ് യാത്രക്കാരെയും ജീവനക്കാരെയും പരിക്കേൽപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിമാനത്തിൽ 134 യാത്രക്കാരുണ്ടായിരുന്നു. കുലുക്കത്തെ തുടർന്ന് ചിലർ സീറ്റിൽ നിന്ന് തെറിച്ചുവീഴുകയും തല ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകി.
സംഭവത്തെ തുടർന്ന് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു.

















