swayamvara
pulimoottil

അമേരിക്കയുമായി കരാറിന് ഇറാനു താൽപര്യമുണ്ടെങ്കിലും ‘ശരിയായ കരാറിന്’ തയ്യാറായിട്ടില്ലെന്ന് ട്രംപ്

അമേരിക്കയുമായി കരാറിന് ഇറാനു താൽപര്യമുണ്ടെങ്കിലും ‘ശരിയായ കരാറിന്’ തയ്യാറായിട്ടില്ലെന്ന് ട്രംപ്
Share Email

വാഷിംഗ്ടൺ : ഇറാൻ അമേരിക്ക യുമായി  കരാറിലെത്താൻ താൽപര്യപ്പെ ടുന്നുണ്ടെങ്കിലും വാഷിംഗ്ടൺ മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ പരാമർശം.

ഇറാന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാ ണെന്നും രാജ്യത്തിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന് നാവിക സേ നയും വ്യോമസേനയും ശക്തമായ നിലയി ലല്ലെന്നും സൈനികർക്കും പൊലീസിനും ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 350 ശതമാനം പണപ്പെ രുപ്പമുണ്ടെന്നും ട്രംപ് ആരോപിച്ചു.

ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലയിലെ പ്രധാന മേഖലകളിൽ അമേരി ക്കയ്ക്ക് പൂർണ നിയന്ത്രണമു ണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ കരാറിലെത്താൻ ആഗ്രഹിക്കു ന്നുണ്ടെങ്കിലും തന്റെ അഭിപ്രായ ത്തിൽ ‘ശരിയായ കരാർ’ അംഗീകരിക്കാൻ രാജ്യം ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരെ ഇതുവരെ സ്വീകരിച്ചതിൽ ഏറ്റവും ശക്തമായ സാമ്പത്തിക നടപടിയാണ് താൻ പ്രഖ്യാപിച്ചതെന്ന് ട്രംപ് പറഞ്ഞു. എണ്ണക്കടത്ത് ശൃംഖലകൾ, സാമ്പത്തിക കൈമാറ്റങ്ങൾ, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുന്നണി കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ടാണ് നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന് സാമ്പത്തികവും വാണിജ്യപരവുമായ പിന്തുണ നൽകുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

ഇറാനെ ഒറ്റപ്പെടുത്തുന്നതിനായി അമേരിക്കയുടെ സഖ്യകക്ഷികൾ വാഷിംഗ്ടണിനൊപ്പം നിൽക്കണ മെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ തിരായ നടപടികളെ ‘സാമ്പത്തിക ഡി-ഡേ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാന്റെ സാമ്പത്തിക ശക്തികളെ തടയുന്നതിലൂടെ രാജ്യത്തിന്മേൽ സമ്മർദം ശക്തമാക്കുകയാണ്.

Iran Seeks Agreement But “Not Ready To Make Right Deal”: Trump

Share Email
LATEST excelnclexrn
Top